ലണ്ടൻ: ലിവർപൂളിനോടേറ്റ തോൽവിയുടെ ചൂട് മാറ്റി മാഞ്ചസ്റ്റർ സിറ്റിയുടെ തിരിച്ചു വരവ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ട് സൂപ്പർ ടീമുകളുടെ പോരാട്ടമായി മാറിയ മത്സരത് തിൽ ചെൽസിയെ 2-1ന് തോൽപിച്ച സിറ്റി മൂന്നാം സ്ഥാനത്തേക്ക്.
കളിയുടെ 21ാം മിനിറ്റിൽ എൻഗോളോ കാെൻറയുടെ ഗോളിൽ ചെൽസി ലീഡ് നേടിയെങ്കിലും ആദ്യ പകുതിയിൽ രണ്ടു മികച്ച ഗോളിലൂടെ സിറ്റി മുന്നിലെത്തി. കെവിൻ ഡി ബ്രുയിനും (29), റിയാദ് മെഹ്റസുമായിരുന്നു (37) സിറ്റിയുടെ സ്കോറർമാർ.
ഫ്രാങ്ക് ലാംപാർഡിെൻറ സംഘത്തിെൻറ വിജയതുടർച്ചക്കാണ് ഗ്വാർഡിയോള അന്ത്യം കുറിച്ചത്. തുടർച്ചയായി ആറു കളിയും ജയിച്ചായിരുന്നു ചെൽസിയുടെ കുതിപ്പ്. ശനിയാഴ്ച നടന്ന മത്സരങ്ങളിൽ ലിവർപുൾ, ടോട്ടൻഹാം, നോർവിച് ടീമുകൾ ജയിച്ചിരുന്നു. ആഴ്സനൽ-സതാംപ്ടൻ മത്സരം 2-2ന് പിരിഞ്ഞു. ക്രിസ്റ്റൽ പാലസിനെ 2-1ന് വീഴ്ത്തിയ ലിവർപൂൾ തന്നെയാണ് (37)ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.