മഡ്രിഡ്: കഴിഞ്ഞ സീസണിൽ സമ്പൂർണ ജയമെന്ന ബാഴ്സയുടെ സ്വപ്നനേട്ടത്തിന് വിലുങ്ങുതടിയായ ക്ലബാണ് ലെവാെൻറ. അന്ന് അത്ഭുത പ്രകടനം കാഴ്ചവെച്ച അവർ കറ്റാലന്മാരെ 5-4ന് തോൽപിച്ചു. ഒരിക്കലും മറക്കാനാവാത്ത ആ തിരിച്ചടിക്ക് േഗാൾമഴകൊണ്ട് മറുപടി നൽകി മെസ്സിയും കൂട്ടുകാരും. മൂന്നു ഗോൾ നേടിയും രണ്ടു ഗോളിന് വഴിയൊരുക്കിയും ലയണൽ മെസ്സി ഇന്ദ്രജാലം തീർത്തപ്പോൾ, ലെവാെൻറക്കെതിരെ ബാഴ്സലോണക്ക് 5-0ത്തിെൻറ ആവേശ ജയം.
മെസ്സിയുടെ കരിയറിലെ 31ാം ഹാട്രിക്കാണിത്. മുന്നിലുള്ളത് അർജൻറീനൻ താരത്തിെൻറ മുഖ്യ എതിരാളി ക്രിസ്റ്റ്യാനോ റൊണാൾഡോ (34) മാത്രം. ത്രില്ലർ ജയത്തോടെ, 34 പോയൻറുമായി ബാഴ്സലോണ ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ ദിവസം ജിറോണയെ 2-0ത്തിന് തോൽപിച്ച സെവിയ്യയും റിയൽ വയ്യാഡോളിഡിനെ 3-2ന് തോൽപിച്ച അത്ലറ്റികോ മഡ്രിഡും 31 പോയൻറുമായി രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
35ാം മിനിറ്റിൽ ലൂയി സുവാരസിെൻറ ഗോളിന് വഴിയൊരുക്കിയാണ് മെസ്സി തുടങ്ങുന്നത്. പിന്നാലെ 43, 47, 60 മിനിറ്റുകളിൽ ഹാട്രിക് തികച്ചു. ഒടുവിൽ 88ാം മിനിറ്റിൽ പിെക്വയുടെ ഗോളിനും വഴിയൊരുക്കിയത് മെസ്സി തന്നെ. സീസണിൽ മെസ്സിയുടെ 14ാം ഗോളാണിത്. അസിസ്റ്റിലും (10) ഗോളിലും (14) സീസണിൽ രണ്ടക്കം തികക്കുന്ന ആദ്യ താരവും മെസ്സിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.