മഡ്രിഡ്: ലാലിഗ കിരീടത്തിനായി ബാഴ്സലോണക്ക് ഒപ്പമോടാനുറച്ച് റയൽ മഡ്രിഡ്. ഞായ റാഴ്ച പുലർച്ച നടന്ന മത്സരത്തിൽ റയൽ സോസിഡാഡിനെ 3-1ന് തോൽപിച്ച റയൽ ലീഗ് പോയൻറ ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. 13 മത്സരങ്ങളിൽനിന്നും റയലിനും ബാഴ്സക്കും 28 പോയൻറാണെങ്കിലും ഗോൾവ്യത്യാസത്തിൽ കാറ്റലൻ ക്ലബ് ഒന്നാം സ്ഥാനം നിലനിർത്തി.
കരീം ബെൻസേമ (37), ഫെഡറികോ വാൽവെർദെ (47), ലൂക്ക മോഡ്രിച് (74) എന്നിവരാണ് റയലിനായി വലകുലുക്കിയത്. സെർജിയോ റാമോസിെൻറ പിഴവ് മുതലെടുത്ത് രണ്ടാം മിനിറ്റിൽ വില്യൻ ജോസ് നേടിയ ഗോളിലൂെട സോസിഡാഡാണ് ആദ്യം മുന്നിലെത്തിയത്.
സീസണിലെ 10ാം ഗോൾവലയിലാക്കിയ ബെൻസേമ മോഡ്രിച്ചിെൻറ അവസാന ഗോളിന് വഴിയൊരുക്കുകയും ചെയ്തു. മത്സരത്തിൽ പിറന്ന മൂന്ന് ഗോളുകൾക്കും മോഡ്രിച്ചിെൻറ പാദസ്പർശമുണ്ടായിരുന്നു. ആദ്യ രണ്ട് ഗോളിന് വഴിയൊരുക്കിയ ക്രൊയേഷ്യൻ താരം മൂന്നാം ഗോൾ വലക്കുള്ളിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.