???????????????????? ????????? ????? ??????? ??????? ???????, ???????? ???????????????? ???????????????

ലാ ലിഗ: ബാഴ്സക്കും മഡ്രിഡ് ടീമുകൾക്കും ജയം

മഡ്രിഡ്: ലാ ലിഗയിൽ ബാഴ്സലോണയുടെ വിജയക്കുതിപ്പ് തുടരുന്നു. ലെഗാനെസിനെ 3-1ന് തോ ൽപിച്ച ടീം ഒന്നാം സ്ഥാനത്ത് അഞ്ചു പോയൻറ് ലീഡ് നിലനിർത്തി. രണ്ടും മൂന്നും സ്ഥാനത്തു ള്ള അത്ലറ്റികോ മഡ്രിഡ്, റയൽ മഡ്രിഡ് ടീമുകളും ജയം സ്വന്തമാക്കി. അത്ലറ്റികോ 3-0ത്തി ന് ഹ്യൂസ്കയെയും റയൽ 2-0ത്തിന് സെവിയ്യയെയുമാണ് തോൽപിച്ചത്. 20 റൗണ്ട് പൂർത്തിയായപ്പോൾ ബാഴ്സക്ക് 46 പോയൻറാണുള്ളത്. അത്ലറ്റികോക്ക് 41ഉം റയലിന് 36ഉം പോയൻറുണ്ട്. സെവിയ്യ 33, ആൽവെസ് 32 ടീമുകളാണ് നാലും അഞ്ചും സ്ഥാനത്ത്.

ലെഗാനസിനെതിരെ ഉസ്മാനെ ഡെംബലെ (32), ലൂയി സുവാരസ് (71), ലയണൽ മെസ്സി (92) എന്നിവരാണ് ബാഴ്സയുടെ ഗോളുകൾ നേടിയത്. മാർട്ടിൻ ബ്രാത്വൈറ്റ് (57) ലെഗാനസിനായി സ്കോർ ചെയ്തു. ബാഴ്സ കോച്ച് ഏണസ്റ്റോ വെൽവർഡെ സൂപ്പർ താരം മെസ്സിക്ക് വിശ്രമം നൽകിയാണ് ഫസ്റ്റ് ഇലവനെ ഇറക്കിയത്. മികച്ച കളി കെട്ടഴിച്ച ഡെംബലെയായിരുന്നു ബാഴ്സക്കായി തുടക്കത്തിൽ തിളങ്ങിയത്. മധ്യനിരയിൽ അവസരം ലഭിച്ച 21കാരൻ കാർലസ് അലേനയും നന്നായി കളിച്ചു. അലേന, ജോർഡി ആൽബ വഴിയെത്തിയ പന്തിൽ ഡെംബലെ ടീമിനെ മുന്നിലെത്തിച്ചെങ്കിലും കളി ഒരു മണിക്കൂർ പിന്നിടുംമുമ്പ് യൂസുഫ് അൽ നസ്റിയുടെ ക്രോസിൽ ബ്രാത്വൈറ്റ് ലെഗാനസിനെ ഒപ്പമെത്തിച്ചു. ഇതോടെ കോച്ച് മെസ്സിയെ അവതരിപ്പിച്ചു. പിന്നാലെ ഡെംബലെ പരിക്കേറ്റ് കയറുകയും ചെയ്തു.

അവസാന 20 മിനിറ്റിൽ മെസ്സി അസിസ്റ്റും ഗോളുമായി പതിവുപോലെ ടീമിനെ കരക്കുകയറ്റി. ആദ്യം സുവാരസിന് അവസരമൊരുക്കിയ അർജൻറീനക്കാരൻ ഇഞ്ചുറി സമയത്ത് ആൽബയുടെ പാസിൽ സ്കോർ ചെയ്തു. ലൂകാസ് ഹെർണാണ്ടസ് (31), സാൻഡിയാഗോ ഏരിയസ് (52), കോകെ (71) എന്നിവരുടെ ഗോളിലാണ് അത്ലറ്റികോ, ഹ്യൂസ്കയെ തകർത്തത്. മുക്കാൽ മണിക്കൂറിലധികം ഗോളടിക്കാൻ പാടുപെട്ട റയൽ ഒടുവിൽ കാസെമിറോയുടെയും (78) ലൂക മോഡ്രിചി‍െൻറയും (92) ഗോളുകളിൽ സെവിയ്യയെ കീഴടക്കുകയായിരുന്നു.

മറ്റു മത്സരങ്ങളിൽ ഗെറ്റാഫെ 4-0ത്തിന് ആൽവെസിനെയും വലൻസിയ 2-1ന് സെൽറ്റവിഗോയെയും റയൽ ബെറ്റിസ് 3-2ന് ജിറോണയെയും ലെവെൻറ 2-0ത്തിന് വയ്യഡോയ്ഡിനെയും തോൽപിച്ചപ്പോൾ റയോ വയ്യെകാനോ-റയൽ സോസീഡാഡ് കളി 2-2നും വിയ്യാറയൽ-അത്ലറ്റികോ ബിൽബാവോ മത്സരം 1-1നും സമനിലയിൽ തീർന്നു.
Tags:    
News Summary - LaLiga - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.