പാരിസ്: പി.എസ്.ജി സ്ട്രൈക്കർ കെയ്ലിയൻ എംബാപ്പെ ലീഗ് വൺ െപ്ലയർ ഒാഫ് ദി ഇയർ. ഒപ്പം ഫ്രഞ്ച് ലീഗിലെ യുവതാരത്തിനുള്ള അവാർഡും എംബാെപ്പക്കു തന്നെയാണ്. സീസണിൽ 28 മത്സരങ്ങളിൽനിന്ന് 32 ഗോളുമായി ടോപ് സ്കോററുമായ എംബാപ്പെ പി.എസ്.ജിയുടെ കിരീടവഴിയിൽ നിർണായക താരമായിരുന്നു.
1966ൽ ഫിലിപ്പെ ഗോഡെറ്റ് 32 ഗോൾ നേടിയശേഷം, ആദ്യമായാണ് ഒരു ഫ്രഞ്ച് താരം ലീഗ് വണിൽ ഇത്രയും ഗോൾ നേടുന്നത്. സഹതാരം നെയ്മറാണ് ഇൗ ബഹുമതിയിൽ എംബാപ്പെക്കൊപ്പം മത്സരിക്കാനുണ്ടായിരുന്നതെങ്കിലും പരിക്ക് ബ്രസീൽ താരത്തിന് വിനയായി. 17 മത്സരത്തിൽ 15 ഗോൾ മാത്രമാണ് നെയ്മറുടെ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.