മഡ്രിഡ്: കിങ്സ് കപ്പിൽ റയൽ മഡ്രിഡിനെ മാർകോ അസെൻസിയോ അവസാനനിമിഷം രക്ഷിച്ചു. ലെഗാനസിനെതിരായ ആദ്യപാദ പോരാട്ടത്തിൽ ഗോളടിക്കാനാവാതെ കളി അവസാനിപ്പിക്കേണ്ടിവരുമെന്ന് തോന്നിച്ച ഘട്ടത്തിൽ അസെൻസിയോ മഡ്രിഡ് വമ്പന്മാരുടെ രക്ഷകവേഷമണിയുകയായിരുന്നു. 1-0ത്തിെൻറ ജയത്തോടെ കിങ്സ് കപ്പിൽ റയൽ പ്രതീക്ഷ സജീവമാക്കി.
ക്രിസ്റ്റ്യാനോ റൊണാൾഡോയടക്കം പ്രമുഖ താരങ്ങളില്ലാതെയാണ് കോച്ച് സിനദിൻ സിദാൻ ദുർബലരായ ലഗാനെസിനെതിരെ എവേ മത്സരത്തിനൊരുങ്ങിയത്. 4-2-3-1 ഫോർമേഷനിൽ കളിച്ച റയലിെൻറ സ്ട്രൈക്കറുടെ ചുമതല ബോറ മയോറലിനായിരുന്നു. തുടക്കംമുതലെ ആക്രമിച്ചു കളിച്ചെങ്കിലും ഇൗ സീസണിൽ റയലിനെ പിടികൂടിയ ‘ബാധ’ കളിയിലുടനീളം കണ്ടു. അവസരങ്ങളേറെയെത്തിയെങ്കിലും ഒരു പന്തുപോലും എതിരാളികളുടെ വലയിലേക്കെത്തിയില്ല. വലതുവിങ്ങിൽ ലൂകാസ് വസ്കസും ഇടതുവിങ്ങിൽ മാർകോ അസെൻസിയോയും ഒത്തിണക്കത്തോടെ ഏറെ കളിച്ചെങ്കിലും ആദ്യ പകുതി ഒന്നും സംഭവിച്ചില്ല.
രണ്ടാം പകുതിയിൽ ഡാനി കബല്ലോസിനെയും മാർകോ ലോറെൻറയും തിരിച്ചുവിളിച്ച് ഇസ്കോയെയും മോഡ്രിച്ചിനെയും ഇറക്കി സിദാൻ തന്ത്രം മാറ്റിപ്പിടിച്ചെങ്കിലും രക്ഷയുണ്ടായില്ല. ലെഗാനസിെൻറ പ്രതിരോധത്തിൽ തട്ടി എല്ലാം മുന്നേറ്റങ്ങളും ഇല്ലാതായി. ഗോൾ രഹിത സമനിലയിൽ കളി അവസാനിക്കുമെന്ന് തോന്നിച്ച നിമിഷം മാർകോ അസെൻസിയോ റയലിനെ കാക്കുകയായിരുന്നു. ഇടതുവിങ്ങിൽനിന്നും തിയോ ഹെർണാണ്ടസ് നൽകിയ പാസ് നിലംതൊടാതെ അസെൻസിയോ പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. 24നാണ് രണ്ടാം പാദ മത്സരം. നേരത്തെ, ബാഴ്സലോണ ആദ്യപാദ മത്സരത്തിൽ തോറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.