കൊച്ചി: ഇതുപോലൊരു തുടക്കത്തിനാണ് കേരളം കാത്തിരുന്നത്. പിണക്കംമാറി തിരികെയെത്ത ിയ 36,298 കാണികളെ സാക്ഷിനിർത്തി കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചുതുടങ്ങിയിരിക്കുന്നു. താരസ മ്പന്നമായ ഉദ്ഘാടന രാവിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തെ പ്രകമ്പനംകൊള്ളിച് ച മഞ്ഞക്കടലിന് നടുവിൽ നായകെൻറ ശൗര്യത്തോടെ ഇരട്ടഗോൾ നേടിയ ബെർത്ലോമി ഒഗ്ബ െച്ചക്ക് മുന്നിൽ അമർ തമർ കൊൽക്കത്ത (എ.ടി.കെ) കാലിടറി (2-1). ലുക്കിലും വർക്കിലും ഒരേ മനസ്സേ ാടെ പന്തുതട്ടിയ ബ്ലാസ്റ്റേഴ്സിനായി 30, 45 മിനിറ്റുകളിലാണ് നായകൻ വലകുലുക്കിയത്. വൈക ീട്ട് നാലിന് തുടങ്ങിയ നിലക്കാത്ത മഴയിലും ആവേശം ചോരാതെ ഗാലറിയിൽ തിരമാലയൊരുക്കിയ പതിനായിരങ്ങളാണ് ബ്ലാസ്റ്റേഴ്സിെൻറ വിജയശിൽപി. അഞ്ചാം മിനിറ്റിൽ കാൾ മഗ്ഹോയിലൂടെ മുന്നിെലത്തിയ കൊൽക്കത്തക്കെതിരെ പിന്നിൽനിന്ന് പൊരുതിക്കയറിയായിരുന്നു ബ്ലാസ്റ്റേഴ്സിെൻറ ജയം. തുടർച്ചയായ രണ്ടാംതവണയാണ് ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് മുന്നിൽ എ.ടി.കെ വീഴുന്നത്.
കാത്തിരുന്ന വിജയം
ഒറ്റമത്സരംകൊണ്ട് വിലയിരുത്താവുന്നതല്ല ടീമിെൻറ ഭാവി. എങ്കിലും ആദ്യ മത്സരം നൽകുന്ന സൂചനകൾ നോക്കിയാൽ കേരള ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷക്ക് വകയുണ്ട്. പ്രവചനങ്ങൾ തെറ്റിച്ച ലൈനപ്പുമായാണ് എൽകോ ഷറ്റോറി ടീം ഇറക്കിയത്. കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടും സഹൽ അബ്ദുൽ സമദും റാഫേൽ മെസി ബൗളിയും ആദ്യ ഇലവനിൽ ഇടംപിടിക്കാത്തത് ആരാധകരെ ഞെട്ടിച്ചു. സബ്സ്റ്റിറ്റ്യൂഷൻ പട്ടികയിൽ സഹലിെൻറ പേര് മുഴങ്ങിയപ്പോൾ ഗാലറിയിലുയർന്ന ആരവം ഇതിനു തെളിവായിരുന്നു. പ്രശാന്ത് മാത്രമായിരുന്നു മലയാളി താരം.
കുറിയ പാസുകളേക്കാൾ നെടുനീളൻ റേഞ്ചറുകളിലായിരുന്നു ബ്ലാസ്റ്റേഴ്സിെൻറ ശ്രദ്ധ. മുന്നേറ്റനിരയിൽ ഒറ്റയാനായി നിന്ന നായകൻ ബെർത്ലോമി ഒഗ്ബച്ചെക്ക് ലോങ് പാസിലൂടെ പന്തെത്തിച്ചു കൊടുക്കാനുള്ള ശ്രമങ്ങൾ കൊൽക്കത്തൻ പ്രതിരോധനിര തുടർച്ചയായി പരാജയപ്പെടുത്തിക്കൊണ്ടിരുന്നു. വിസിൽ മുഴങ്ങി അഞ്ചാം മിനിറ്റിൽതന്നെ മഞ്ഞക്കടലിെൻറ നടുവിൽ െഎ.എസ്.എൽ ആറാം സീസണിലെ ആദ്യ േഗാൾ പിറന്നു. അഗസ്റ്റിൻ ഗാർഷ്യ ഹെഡറിലൂടെ മറിച്ചുനൽകിയ പന്ത് വലയിലേക്ക് തൊടുത്ത കാൾ മഗ്ഹോക്ക് ഉന്നം പിഴച്ചില്ല. െഎ.എസ്.എല്ലിൽ എ.ടി.കെയുടെ നൂറാം ഗോൾ. ഉദ്ഘാടന മത്സരത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ.
ഒമ്പതാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിെൻറ ആദ്യ പ്രത്യാക്രമണം നടന്നു. വലതുവിങ്ങിൽനിന്ന് കാൽനെയ്റോ നൽകിയ പന്ത് ജെയ്റോ റോഡ്രിഗസ് ഗോളാക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റിലുരുമ്മി പുറത്തേക്കുപോയി. പത്ത് മിനിറ്റപ്പുറം പ്രശാന്തിെൻറ ഉഗ്രനൊരു ഷോട്ട് ഗോളി തട്ടിയകറ്റിയതോടെ ആരാധകർ തലയിൽ കൈെവച്ചു. കൊൽക്കത്തൻ മുൻനിരയിലെ ഇന്ത്യൻ വംശജനായ ഫിജി നായകൻ റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്സിന് നിരന്തരം തലവേദനയുണ്ടാക്കിക്കൊണ്ടിരുന്നു.
അരമണിക്കൂറെത്തിയപ്പോൾ കൊച്ചി കാത്തിരുന്ന സുന്ദരസുരഭില നിമിഷമെത്തി. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഗോളടിക്കാൻ ശ്രമിച്ച ജെയ്റോയെ വീഴ്ത്തിയതോടെ റഫറിയുടെ വിരൽ പെനാൽറ്റി ബോക്സിലേക്ക് നീണ്ടു. ഗാലറിയുടെ ഹൃദയമിടിപ്പുകൂട്ടി ഒഗ്ബെച്ച പെനാൽറ്റി സ്പോട്ടിലേക്ക് നീങ്ങി. കേരളം കരുതിവെച്ച േഗാളടി യന്ത്രത്തിന് പിഴച്ചില്ല. അരിന്ദം ഭട്ടാചാര്യയുടെ അരികിലൂടെ പന്ത് വലയിലെത്തിയപ്പോൾ ഗാലറി ഇളകിമറിഞ്ഞു. മഞ്ഞക്കൊടികൾ പാറിപ്പറന്നു. ഫ്ലാഷ് ലൈറ്റുകൾ മിന്നിത്തിളങ്ങി. ഇടവേളക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ഒഗ്ബച്ചെ വീണ്ടും തനിസ്വരൂപം കാട്ടി. നോർത്ത് ഇൗസ്റ്റിൽനിന്ന് കൂടുമാറിയെത്തിയത് വെറുതെയെല്ലന്ന് തെളിയിച്ച് ഒഗ്ബെച്ചെ രണ്ടാംവട്ടവും വലകുലുക്കി. പ്രശാന്തിൽ തുടങ്ങിയ സിഡോഞ്ചയിലൂടെയെത്തിയ ക്രോസ് കൊൽക്കത്തൻ പ്രതിരോധത്തിെൻറ വീഴ്ച മുതലെടുത്ത് പോസ്റ്റിെൻറ വലതുമൂലയിലേക്ക് ഉഗ്രൻ േപ്ലസിങ്.
68ാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച മുന്നേറ്റം ഒറ്റക്കുതടഞ്ഞ ജെയ്റോ, സന്ദേശ് ജിങ്കാന് പകരക്കാരനുണ്ടെന്ന് തെളിയിച്ചു. ആക്രമണത്തിലും പ്രതിരോധത്തിലും ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. കളി തീരാൻ പത്തുമിനിറ്റ് ബാക്കിയുള്ളപ്പോൾ ഗാലറിയെ ഇളക്കിമറിച്ച് സഹൽ അബ്ദുൽ സമദിെൻറ മാസ് എൻട്രി. പരിക്കേറ്റ മാരിയോ ആർക്വിസിന് പകരക്കാരനായി റാഫേൽ മെസ്സികൂടി എത്തിയതോടെ കലൂരിെല കാണികൾ ലയണൽ മെസ്സിക്ക് ജയ് വിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.