െകാച്ചി: ഉപതെരഞ്ഞെടുപ്പിന് കോപ്പുകൂട്ടുന്ന കൊച്ചിയിൽ ഇന്ന് നിശ്ശബ്ദ പ്രചാരണമ ാണ്. ശബ്ദ കോലാഹലങ്ങൾ പാടില്ലെന്നാണ് ചട്ടം. പക്ഷേ, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയ ത്തിൽ ആർത്തിരമ്പാൻ വെമ്പിനിൽക്കുന്ന മഞ്ഞക്കടലിന് ഇതൊന്നും വിഷയമേയല്ല. കൊട്ടും പ ാട്ടും ഡാൻസുമായി ഇന്ത്യൻ ഫുട്ബാളിെൻറ രാജകീയ പോരിന് ഇന്ന് കൊച്ചിയിൽ പെരുമ്പറ മുഴ ങ്ങും.
വലനിറക്കാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിെൻറ 11 യുവകിങ്കരൻമാർക്ക് പിന്തു ണയുമായി 30,000 പേർ ഗാലറിയിൽ മെക്സിക്കൻ തിരമാലയൊരുക്കും. വംഗനാടിെൻറ ഫുട്ബാൾ കളരിയി ൽ പയറ്റിത്തെളിഞ്ഞ അമർ തമർ കൊൽക്കത്തയാണ് (എ.ടി.കെ) എതിരാളി. ഉദ്ഘാടന പരിപാടി കെങ്കേ മമാക്കാൻ മലയാളത്തിെൻറ സ്വന്തം ദുൽഖർ സൽമാനും ബോളിവുഡ് താരങ്ങളായ ടൈഗർ ഷെറോഫും ദിഷ പട്ടാണിയും അരങ്ങിലെത്തും.
ഇനിയുള്ള നാലുമാസം കാൽപന്തുകളിയുടെ ജെല്ലിക്കെട്ടാണ്. പിടിച്ചുകെട്ടാനും അടിച്ചുവീഴ്ത്താനും കുതന്ത്രങ്ങളൊരുക്കി 10 ടീമുകൾ കളം നിറയും. ഗോൾമഴക്കായി വേഴാമ്പലിനെ പോലെ കാത്തിരിക്കുകയാണ് കൊച്ചി. എത്ര നാളായി നന്നായൊന്ന് ആർപ്പുവിളിച്ചിട്ട്. കഴിഞ്ഞ രണ്ടു സീസണിലെ ഗോൾവരൾച്ചക്ക് എൽകോ ഷട്ടോറിയുടെ സംഘം വിരാമമിടുമെന്ന് പ്രതീക്ഷിക്കാം.
കാണാം ക്ലാസിക് പോരാട്ടം
ചിരവൈരികളെന്നു വിശേഷിപ്പിക്കാൻ മാത്രം ശത്രുതകളൊന്നുമില്ലാത്ത സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. എന്നിട്ടും, ഫുട്ബാളിെൻറ ഏതു പതിപ്പെടുത്താലും കേരളത്തിെൻറ ഒത്ത എതിരാളി കൊൽക്കത്തയാണ്. സേന്താഷ് ട്രോഫിയായാലും ഫെഡറേഷൻ കപ്പായാലും ഇന്ത്യൻ സൂപ്പർ ലീഗായാലും കൊൽക്കത്തൻ ടീമിനെ എതിരാളിയായി കിട്ടിയാൽ കളിയും കളവും മാറും. അതുകൊണ്ടാവാം, തുടർച്ചയായ മൂന്നാം സീസണിലും ഉദ്ഘാടന മാമാങ്കത്തിന് ബ്ലാസ്റ്റേഴ്സിനെയും എ.ടി.കെയെയും തെരഞ്ഞെടുത്തത്. തമ്മിൽ കണ്ടപ്പോൾ കൂടുതലും ജയിച്ചത് കൊൽക്കത്തയാണ്, നാലുതവണ. ഇതിൽ രണ്ടുവട്ടം ഐ.എസ്.എല്ലിെൻറ കലാശപ്പോരിൽ കേരളത്തിെൻറ ഹൃദയം തകർത്തായിരുന്നു അവരുടെ ആനന്ദനൃത്തം. അവസാനമായി െകാച്ചിയിൽ കണ്ടുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയായിരുന്നു ഫലം.കഴിഞ്ഞ സീസണിൽ ഒന്നുമാവാൻ കഴിയാതെപോയതിെൻറ ക്ഷീണം ഇരു ടീമിനുമുണ്ട്. ഇത് മറികടക്കാനുള്ള ഫോർമേഷനുമായാണ് ഇക്കുറിയിറക്കം. അഞ്ചു സീസണിലും ബ്ലാസ്റ്റേഴ്സിെൻറ നെടുംതൂണായിരുന്ന സന്ദേശ് ജിങ്കാനില്ലാത്തത് കേരള ക്യാമ്പിൽ ചെറുതല്ലാത്ത ആശങ്ക പരത്തുന്നുണ്ട്. ഗോളെന്നുറപ്പിച്ച പല നീക്കങ്ങളും പറന്നെത്തി തട്ടിയകറ്റിയ ജിങ്കാനില്ലാത്ത പ്രതിരോധ നിര എത്രത്തോളം ശക്തമാണെന്ന് ഇന്നറിയാം. ഗോൾ ക്ഷാമമാണ് എല്ലാ സീസണിലും ബ്ലാസ്റ്റേഴ്സിെൻറ ശാപം.
കഴിഞ്ഞ സീസണിൽ 18 മത്സരങ്ങളിൽ വലകുലുക്കിയത് 18 തവണ മാത്രമാണ്. ഇതിന് പരിഹാരം കാണാൻ ആഫ്രിക്കൻ മെസ്സി എന്നറിയപ്പെടുന്ന മെസ്സി ബൗളിക്കോ ബെർത്ത്ലോമി ഒഗ്ബെച്ചെക്കോ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സ് ഇത്തവണ പൊളിക്കും. കഴിഞ്ഞ സീസണിലെ ഗോൾവേട്ടക്കാരിൽ രണ്ടാമനാണ് ഒഗ്ബെച്ചെ. ‘ഹെഡ്മാസ്റ്റർ’ റാഫിയാണ് ബ്ലാസ്റ്റേഴ്സിെൻറ ഏക മലയാളി ഫോർവേഡ്.മധ്യനിര ഡബ്ൾ സ്ട്രോങ്ങാണ്. സെർജിയോ സിഡോഞ്ചയും സഹൽ അബ്ദുസ്സമദും ഹരിചരൺ നർസാരിയും മുഹമ്മദ് നിങ്ങും എന്തിനും പോന്നവർ. മലയാളി താരങ്ങളായ കെ.പി. രാഹുലും പ്രശാന്തും സൈഡ് െബഞ്ചിലാവാനാണ് സാധ്യത. കൊൽക്കത്തൻ പ്രതിരോധത്തെ മറികടന്ന് സഹലിെൻറയും സിഡോഞ്ചോയുടെയും കുറിയ പാസുകൾ ഒഗ്ബെച്ചോയുടെ കാലിലെത്തിയാൽ കൊച്ചിക്ക് ഇന്ന് പെരുന്നാളായിരിക്കും. ബിലാൽ ഹുസൈൻ ഖാനായിരിക്കും ബ്ലാസ്റ്റേഴ്സിെൻറ വല കാക്കുക.
കൊൽക്കത്തയെ പേടിക്കണം
അടിമുടി മാറ്റവുമായാണ് കൊൽക്കത്തൻ വരവ്. ആദ്യ സീസണിൽ കിരീടം നേടിക്കൊടുത്ത പരിശീലകൻ അേൻറാണിയോ ഹബാസ് തിരിച്ചെത്തിയിട്ടുണ്ട്. ആസ്ട്രേലിയൻ ലീഗിൽ ഗോൾ മഴ പെയ്യിച്ച റോയ് കൃഷ്ണയും ഡേവിഡ് വില്യംസുമാണ് അവരുടെ ഇറക്കുമതി. ബ്ലാസ്റ്റേഴ്സ് ഭയക്കേണ്ടത് ഇവരെയാണ്. എഡു ഗാർഷ്യയും ജാവിയർ ഹെർണാണ്ടസും പ്രണോയ് ഹാൽഡറും മധ്യനിര ഭരിക്കും. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിെൻറ വലകാത്ത ധീരജ് സിങ്ങാണ് ഇക്കുറി കൊൽക്കത്തയുടെ ഒന്നാം നമ്പർ ഗോളി. സസ്പെൻഷനിലുള്ള മലയാളി താരങ്ങളായ അനസ് എടത്തൊടികയും ജോബി ജസ്റ്റിനും പുറത്തിരിക്കും.
മഴപ്പേടി വേണ്ട
കൊച്ചിയിൽ കഴിഞ്ഞദിവസങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. പ്രത്യേകിച്ച് രാത്രിയിൽ. എങ്കിലും, കലൂരിലെ ലോകോത്തര മൈതാനത്തിന് ഇതൊരു പ്രശ്നമാവില്ല. ഇടിമിന്നൽ ഉണ്ടായില്ലെങ്കിൽ തടസ്സം കൂടാതെ മത്സരം നടക്കും. എന്നാൽ, ഉദ്ഘാടന ചടങ്ങിനെ മഴ ബാധിക്കുമോ എന്ന ആശങ്ക നിലവിലുണ്ട്. നാലുമണിമുതലാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.