ക്രിസ്റ്റ്യാനോക്ക് റെക്കോഡ്; യുവൻറസിന് തോൽവി

മിലാൻ: തുടർച്ചയായ പത്ത് സീരി എ മത്സരങ്ങളിൽ വലകുലുക്കുന്ന ആദ്യ യുവൻറസ് താരമാ യി ക്രിസ്റ്റ്യാനോ റൊണാൾഡോ റെക്കോഡിട്ട മത്സരത്തിൽ യുവൻറസിന് തോൽവി. ഹെല്ലാസ് വ െറോണയാണ് നിലവിലെ ജേതാക്കളെ 2-1ന് അട്ടിമറിച്ചത്. 65ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയിലൂടെയാണ് മത്സരത്തിലെ ആദ്യ ഗോൾ വീണത്. ലീഗിൽ ക്രിസ്റ്റ്യാനോയുടെ ഗോൾനേട്ടം 20 ആയി ഉയർന്നു. അ

ടുത്ത മത്സരത്തിൽകൂടി വലകുലുക്കിയാൽ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയും ഫാബിയോ ക്വാഗ്ലിയാറല്ലയും കൈയടക്കിവെക്കുന്ന സീരി എ റെക്കോഡിനൊപ്പമെത്താൻ ക്രിസ്റ്റ്യാനോക്കാകും. യുവൻറസിെൻറ പ്രതിരോധപ്പിഴവിൽനിന്നുമാണ് ഫാബിയോ ബോറിനി (76) വെറോണയുടെ ആദ്യ ഗോൾ നേടിയത്.

86ാം മിനിറ്റിൽ ലിയനാർഡോ ബൊനൂച്ചിയുടെ ഹാൻബാളിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ജിയാംപോളോ പാസിനി വെറോണക്ക് ജയം സമ്മാനിച്ചു. 23 കളികളിൽനിന്നും 54 പോയൻറുമായി യുവൻറസാണ് ഒന്നാമത്. ഒരു മത്സരം കുറച്ച് കളിച്ച ഇൻറർ മിലാൻ 51 പോയൻറുമായി തൊട്ടുപിറകിലുണ്ട്.

Tags:    
News Summary - juventus defeated by verona -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.