???????? ??????

മുംബൈ: ഒക്ടോബർ ഒമ്പതാണ് ഗൗരവ് മുഖിയെന്ന ജാംഷഡ്പൂർ എഫ്.സി സ്ട്രൈക്കറുടെ ജനന തീയതി. 17ാം ജന്മദിനമാഘോഷിക്കാൻ ഒരുങ്ങവെയാണ് അവൻ ഞായറാഴ്ച െഎ.എസ്.എൽ അരങ്ങേറ്റത്തിൽ ഗോളടിച്ച് റെക്കോഡ് കുറിച്ചത്. 16 വയസ്സുകാരൻ ലീഗിലെ ഏറ്റവും പ്രായംകുറഞ്ഞ ഗോളടിക്കാരനായി മാറിയപ്പോൾ മാധ്യമങ്ങൾക്കും ആഘോഷമായി.

എന്നാൽ, പിറന്നാൾ ദിനത്തിൽ അവന് പ്രായം 19ആണെന്ന് ലോകമറിഞ്ഞു. ഒരു ദിവസംകൊണ്ട് സൂപ്പർ നായകനിൽനിന്ന് വില്ലെൻറ വേഷം. ജനനതീയതി സംബന്ധിച്ച രേഖകകൾ വ്യാജമാണെന്ന് ആരോപണമുയർന്നതോടെ പ്രായത്തട്ടിപ്പുകാരനായി മാറി. അഖിലേന്ത്യ ഫുട്ബാൾ െഫഡറേഷൻതന്നെ ഗൗരവിെൻറ പ്രായം 16 അല്ല, 19 ആണെന്ന് വ്യക്തമാക്കി രംഗത്തെത്തിയതോടെ കുരുങ്ങുമെന്നും ഉറപ്പായി. ഇതുസംബന്ധിച്ച ആരോപണം സ്റ്റസ് കമ്മിറ്റി പരിശോധിക്കുമെന്നും കുറ്റം തെളിഞ്ഞാൽ നടപടി സ്വീകരിക്കുമെന്നും അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് വ്യക്തമാക്കി.

െഎ.എസ്.എൽ അധികൃതർക്ക് സമർപ്പിച്ച രേഖകൾ പ്രകാരം 2002ആണ് ഗൗരവിെൻറ ജനന വർഷം. പാസ്പോർട്ടിലും ഇതുതന്നെ. എന്നാൽ, 2015ലെ ദേശീയ അണ്ടർ 15 ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാൻ സമർപ്പിച്ച രേഖപ്രകാരം 1999ലാണ് ജനിച്ചത്. അണ്ടർ 17 ലോകകപ്പ് ഒരുക്കമെന്നനിലയിൽ നടന്ന ടൂർണമെൻറിൽ ഗൗരവ് നയിച്ച ഝാർഖണ്ഡ് ചാമ്പ്യന്മാരുമായി.

ടൂർണമെൻറിലെ പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ അണ്ടർ 17 ടീം ക്യാമ്പിലേക്ക് തെരഞ്ഞെടുത്തെങ്കിലും പ്രായത്തട്ടിപ്പിൽ കുരുങ്ങി. അഞ്ചു കളിക്കാരെയും കോച്ചിനെയും രണ്ടു വർഷത്തേക്ക് വിലക്കിയാണ് അന്ന് ഫെഡറേഷൻ നടപടി സ്വീകരിച്ചത്. വിലക്ക് കഴിഞ്ഞ് 2017ൽ വീണ്ടും തിരിച്ചെത്തിയ ഗൗരവ് ജാംഷഡ്പൂർ റിസർവ് ടീമിെല പ്രകടനവുമായാണ് െഎ.എസ്.എല്ലിലെത്തുന്നത്.

Tags:    
News Summary - Jamshedpur FC striker Gourav Mukhi's age -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.