സാവോപോളോ: കാമുകിയെ കൊലപ്പെടുത്തി പട്ടിയെക്കൊണ്ട് തീറ്റിച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ച ഗോൾകീപ്പർ വീണ്ടും കളത്തിൽ. ബ്രസീൽ ക്ലബ് െഫ്ലമിങ്ങോയുടെ ഗോളിയായിരുന്ന ബ്രൂണോ ഫെർണാണ്ടസാണ് ക്രൂരകൃത്യത്തിനുള്ള ജയിൽ ശിക്ഷയിൽ ഇളവുനേടി ഗ്രൗണ്ടിൽ തിരിച്ചെത്തിയത്. 2013ലായിരുന്നു മുൻ കാമുകിയും മോഡലുമായ എലിസ സമുഡിയോ കൊല്ലപ്പെട്ടത്.
ബ്രൂണോ ക്വട്ടേഷൻ നൽകിയതുപ്രകാരം സുഹൃത്തും സംഘവുമാണ് ഇവരെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി പട്ടിയെക്കൊണ്ട് തീറ്റിച്ചത്. കേസിൽ അറസ്റ്റിലായ ബ്രൂണോക്ക് 22 വർഷം തടവുശിക്ഷയാണ് വിധിച്ചത്.
ആറുവർഷത്തെ ശിക്ഷക്കു ശേഷം പ്രത്യേക ഇളവുകളോടെ വിട്ടയച്ചപ്പോഴാണ് ഗ്രൗണ്ടിൽ തിരിച്ചെത്തിയത്. വെർജിന്യ നഗരത്തിന് 160 കിലോമീറ്റർ പരിധി വിടാൻ പാടില്ലെന്നാണ് ഒരു ഉപാധി.
ഇതു പ്രകാരം പോകോസ് ഡി കാൾഡാസ് എന്ന ക്ലബുമായി കരാറിൽ ഒപ്പിട്ട താരം ശനിയാഴ്ച ഗോൾകീപ്പറുടെ വേഷത്തിൽ കളത്തിലിറങ്ങി. കൈയടികളോടെയാണ് ബ്രൂണോയെ ആരാധകർ വരവേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.