െഎ.എസ്.എൽ ലീഗ് റൗണ്ടിന്  ഇന്ന് സമാപനം

ന്യൂഡൽഹി: കൊണ്ടും കൊടുത്തും െഎ.എസ്.എൽ ലീഗ് റൗണ്ടിന് ഇന്ന് അവസാനമാവുേമ്പാൾ, ആരാധകർ ഉറ്റുനോക്കുന്നത് സെമിഫൈനലിസ്റ്റുകളെ നിർണയിക്കുന്ന ജാംഷഡ്പുർ-എഫ്.സി ഗോവ പോരാട്ടം. 26 പോയൻറുള്ള ജാംഷഡ്പുരിന് ആദ്യ നാലിലെത്താൻ ഇന്ന് ജയം അനിവാര്യമാകുേമ്പാൾ, ഒരു പോയൻറ് കൂടുതലുള്ള ഗോവക്ക് സമനില മാത്രം മതിയാവും. ജാംഷഡ്പുരിെൻറ തട്ടകത്തിലാണ് മത്സരമെന്നത് സ്റ്റീവ് കോപ്പലിെൻറ സംഘത്തിന് ആശ്വാസമാവും. എന്നാൽ, കൊറോമിനസും ലാൻസറോട്ടയും മാരക ഫോമിലുള്ളപ്പോൾ ഗോവയെ തളക്കാൻ കോപ്പലാശാന് തന്ത്രങ്ങൾ മാറ്റിപ്പിടിക്കേണ്ടിവരുമെന്നുറപ്പ്. ഗോവ അവസാന രണ്ടു മത്സരങ്ങളിൽ പുണെയെ 4-0ത്തിനും എ.ടി.കെയെ 5-1നും തകർത്താണ് എത്തുന്നത്. ജനുവരിയിൽ ഗോവയുടെ തട്ടകത്തിൽ നടന്ന ആദ്യ മത്സരത്തിൽ 2-1ന് ജാംഷഡ്പുർ തോറ്റിരുന്നു. ‘‘എതിരാളികളുടെ കരുത്തിൽ ഞങ്ങൾക്ക് ആശങ്കളില്ല. ഫുട്ബാളിൽ ഒന്നോ രണ്ടോ നിമിഷങ്ങൾ മതി കാര്യങ്ങൾ മാറിമറിയാൻ. ജയിച്ചാൽ മാത്രമേ ഞങ്ങൾക്ക് രക്ഷയുള്ളൂ. മുന്നിലുള്ളതും ജയം മാത്രമാണ്’’ -ആത്മവിശ്വാസത്തോടെ കോപ്പൽ പ്രതികരിച്ചു. 
Tags:    
News Summary - ISL League Ends Today - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.