കൊച്ചി: പരിക്കിൻെറ തിരിച്ചടികൾക്കിടയിലും പൊരുതിക്കളിച്ച കേരള ബ്ലാസ്റ്റേഴ്സിന് അവസാന നിമിഷം അടിപതറി. കുറുകിയ പാസുകളും മനോഹരമായ നീക്കങ്ങളുമായി കളം വാണ കൊമ്പ ന്മാരുടെ പ്രതിരോധ കോട്ട ചോർന്നപ്പോൾ, കൊച്ചി മൈതാനത്ത് പാറിയത് മുംബൈ സിറ്റിയുടെ നീലക്കൊടി. എ.ടി.കെയെ തോൽപിച്ച ആത്മവിശ്വാസത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ മും ബൈ സിറ്റി എഫ്.സി ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു. 82ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിെ ൻറ പ്രതിരോധ നിരയുടെ വീഴ്ച മുതലാക്കി തുനീഷ്യൻ താരം മുഹമ്മദ് അമീൻ ഷെർമീതി നേടിയ ഗോ ളിലാണ്, വിജയത്തുടർച്ച ലക്ഷ്യമിട്ടിറങ്ങിയ കൊമ്പന്മാർ മുട്ടുകുത്തിയത്.
ഗോള ില്ലാതെ ആദ്യ പകുതി
ഒരു മാറ്റവുമില്ലാതെയാണ് കോച്ച് എൽകോ ഷേട്ടാറി ആദ്യ ഇലവനെ ഒരുക്കിയത്. ആദ്യനീക്കംതന്നെ പന്ത് മുംബൈ ഗോൾ മുഖത്തെത്തിച്ചായിരുന്നു ബ്ലാസ്റ്റേഴ്സിെൻറ തുടക്കം. പ്രതിരോധവും മധ്യനിരയുമെല്ലാം ചേർന്ന് നടത്തിയ നീക്കത്തിൽ ബോക്സിനടുത്തുനിന്ന് പ്രശാന്തിെൻറ ഷോട്ട് പക്ഷേ, മുംബൈ ഗോളി അമരീന്ദർ സിങ്ങിെൻറ കൈളിലൊതുങ്ങി. കുറുകിയ പാസുകളിലായിരുന്നു ബ്ലാസ്റ്റേഴ്സിെൻറ മുന്നേറ്റം. മറുവശത്ത് മുംബൈ വിങ്ങുകളിലൂടെ ആക്രമിച്ചാണ് മുന്നേറിയത്. റോളിൻ ബോർഗസും ഡീഗോ കാർലോസും ജെസെൽ കാർനീറോയെ വകഞ്ഞു മാറ്റി അപകടകരമായ ക്രോസുകൾ നൽകിക്കൊണ്ടിരുന്നു. മുംബൈ മധ്യനിരയുടെ നീക്കങ്ങളെല്ലാം പൗലോ മക്കാഡോയുടെ നിയന്ത്രണത്തിലായിരുന്നു.
18ാം മിനിറ്റിൽ ഡീഗോ കാർലോസിെൻറ ഒന്നാന്തരമൊരു ഷോട്ട് ബിലാൽ ഖാൻ തട്ടിമാറ്റി. തൊട്ടു പിന്നാലെ ലഭിച്ച ഫ്രീകിക്കിൽനിന്നുണ്ടായ നീക്കമായിരുന്നു മുംബൈയുടെ ആദ്യപകുതിയിലെ സുവർണാവസരങ്ങളിൽ ഒന്ന്. പിന്നാലെ ബ്ലാസ്റ്റേഴ്സും നടത്തി നല്ല നീക്കം. ഒഗ്ബച്ചെയുടെ ഹെഡർ പക്ഷേ, വലയിലേക്കായില്ല. ഗോളി ബിലാൽ ഖാെൻറ വെപ്രാളം പലതവണ കണ്ടപ്പോൾ ആരാധകർ നെഞ്ചത്ത് കൈവെച്ചു. ഡീപ്പിേലക്കുള്ള നിരന്തര പാസുകളിൽ ബ്ലാസ്റ്റേഴ്സ് േഗാളിയെ സമ്മർദത്തിലാക്കി.
ഇടവിട്ടുള്ള മുംബൈ ആക്രമണം ജയ്റോയും സുവർലൂണും ചെറുത്തതോടെ സന്ദർശകരുടെ തന്ത്രങ്ങളൊന്നും വിലപ്പോയില്ല. ആദ്യപകുതി കളി തീരാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ ജയ്റോയുടെയും മുസ്തഫയുടെയും രണ്ടു ഹെഡറുകൾ മുംബൈ ഗോൾ മുഖം വിറപ്പിച്ചെങ്കിലും ആരാധകർ കാത്തിരുന്ന ഗോൾ പിറന്നില്ല. ഇരു ടീമുകളുടെയും മികച്ച മുന്നേറ്റങ്ങളുമായി ആദ്യ പകുതിക്ക് അവസാനം.
മാറ്റങ്ങളും ഫലം കാണാതെ
രണ്ടാം പകുതി ബ്ലാസ്റ്റേഴ്സ് പ്രതിരോധ കോട്ട പിളർത്തിയാണ് മുംബൈ തുടങ്ങിയത്. ജയ്റോയെയും സുവർലൂണിെനയും വെട്ടിലാക്കി തുനീഷ്യൻ താരം മുഹമ്മദ് ലർബിയുടെ ക്രോസ് ബോക്സിനുള്ളിലൂടെ നീങ്ങിയെങ്കിലും മുന്നേറ്റ നിരക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. 54ാം മിനിറ്റിൽ കെ.പി. രാഹുൽ ബ്ലാസ്റ്റേഴ്സിൽ അരങ്ങേറ്റം കുറിച്ചപ്പോൾ ഗാലറിയിൽ ആർപ്പുവിളികളായി. ഇറങ്ങിയ പാടെ മികച്ച ക്രോസും നൽകി രാഹുൽ പ്രതീക്ഷനൽകി.
60ാം മിനിറ്റിൽ രാഹുലിെൻറ അപകടകരമായ മുന്നേറ്റത്തിന് മുംബൈ പ്രതിരോധ താരം സാർത്തക് യെല്ലോ വാങ്ങി തടയിട്ടു. തൊട്ടു പിന്നാലെ റീബൗണ്ട് പന്ത് ജസൽ കാർനീറോ വോളിയിലൂടെ അസ്ത്രം കണക്കെ തൊടുത്തുവിെട്ടങ്കിലും നേരിയ വ്യത്യാസത്തിൽ തെന്നി മാറി. 68ാം മിനിറ്റിൽ റാഫേൽ മെസ്സി സിഡോഞ്ചക്ക് പകരക്കാരനായി എത്തിയതോടെ ബ്ലാസ്റ്റേഴ്സിെൻറ മധ്യനിരക്ക് വീണ്ടും ജീവൻവെച്ചു. കളി അവസാനത്തോടടുത്തപ്പോൾ പ്രശാന്തിനെ പിൻവലിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് സഹൽ അബ്ദുസ്സമദിനെ ഇറക്കിനോക്കിയെങ്കിലും രക്ഷയുണ്ടായില്ല.
കലമുടച്ച് അവസാനം
ഗോളിനായി ആർത്തുവളിച്ച സ്റ്റേഡിത്തെ നിശ്ശബ്ദമാക്കി 82ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് വലയിൽ പന്തു വീണു. വിങ്ങർ സൗവിക് ചക്രവർത്തിയുടെ ക്രോസ് ബ്ലാസ്റ്റേഴ്സ് പ്രതിരോധം തട്ടിമാറ്റിയതിൽ വന്ന വീഴ്ചയാണ് വിനയായത്. വീണു കിട്ടിയ അവസരം മാർക്കു ചെയ്യപ്പെടാതിരുന്ന തുനീഷ്യൻ താരം മുഹമ്മദ് അമീൻ ഷർമീതി ബ്ലാസ്റ്റേഴ്സിെൻറ വലയിലാക്കി. തിരിച്ചടിച്ച് തോൽവി ഒഴിവാക്കൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.