മുംബൈ: ഐ.എസ്.എല്‍ അഞ്ചാം സീസണിലും മുമ്പത്തെപ്പോലെ സമനില കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കേരളത്തിെൻറ മഞ്ഞപ്പടക്ക് മറാത്ത മണ്ണില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനില്ല. വെള്ളിയാഴ്ച ബാലെവാടി, ശ്രീ ശിവ് ഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സിലെ സ്റ്റേഡിയത്തില്‍ എഫ്.സി പുണെ സിറ്റിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ഇതുവരെ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിസ്സാരക്കാരല്ല പുണെ. അവരെ ജയിക്കാന്‍ മഞ്ഞപ്പട നന്നായി വിയര്‍ക്കേണ്ടിവരും.
ജയം+ക്ലീന്‍ഷീറ്റ്
എ.ടി.കെക്കെതിരെ ആദ്യ കളിയിലെ ജയത്തിനുശേഷം മൂന്ന് സമനിലകളുമായാണ് മഞ്ഞപ്പടയുടെ വരവ്. ജയത്തിലൂടെ മൂന്ന് പോയൻറും ക്ലീന്‍ ഷീറ്റുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞു. ‘‘പിഴവുകളെല്ലാം ഇൗ മത്സരത്തിൽ തിരുത്തണം. എതിരാളികൾ ഇതുവരെ ജയിച്ചിട്ടില്ലെന്നതിൽ ആശ്വസിക്കാൻ ഒന്നുമില്ല. ഐ.എസ്.എല്ലിലെ ഒന്നാന്തരം ഗോളി വിഷാല്‍ കെയ്ത്തും ആക്രമണ നിരയില്‍ മാഴ്സലീേന്യാ, അല്ഫാരൊയുമുള്ള പുണെയെ നിസ്സാരമായി കാണുന്നില്ല. ഒന്നിലേറെ ഗോളുകള്‍ നേടിയാലേ രക്ഷയുണ്ടാകൂ’’ -ഡി.ജെ പറഞ്ഞു.
കളിയറിഞ്ഞ് തന്ത്രം പയറ്റാന്‍ പുണെ
പുണെയാകട്ടെ ആദ്യ കളിയില്‍ ഡല്‍ഹി ഡൈനാമോസിനോട് സമനില പിടിച്ചതിന് ശേഷം സ്വന്തം മണ്ണിലടക്കം മൂന്ന് തോല്‍വി ഏറ്റുവാങ്ങിയ സമ്മര്‍ദത്തിലാണ്. ഇതുവരെ തോല്‍ക്കാത്ത കേരളത്തെ ജയിക്കുക അത്ര എളുപ്പമല്ലെന്ന് പുണെ കോച്ച് പ്രദ്യും റെഡ്ഡി പറഞ്ഞു. ‘‘പോയൻറ് പട്ടികയിലെ ഇപ്പോഴത്തെ നില്പ് അത്ര പന്തിയല്ല. അതിനാല്‍ ഇനിയുള്ള കളികളില്‍ ജയിച്ചേ പറ്റൂ. കേരളത്തിെൻറ കളിയറിഞ്ഞ് തന്ത്രങ്ങള്‍ പയറ്റും’’- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.