ജാംഷഡ്പുർ: ബംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിൽ ജാംഷഡ്പുർ എഫ്.സിക്കായി ഗോൾ നേടിയ ‘കൗമാര താരം’ ഗൗരവ് മുഖി എവിടെ? തൊട്ടുമുമ്പത്തെ കളിയിൽ സ്കോർ ചെയ്തിട്ടും തിങ്കളാഴ്ച എ.ടി.കെക്കെതിരെ റിസർവ് ബെഞ്ചിൽപോലും ഇടമില്ലാതിരുന്ന മുഖിക്ക് എന്തുപറ്റി എന്ന് വെളിപ്പെടുത്താൻ ടീം അധികൃതർ തയാറല്ല. ‘‘മുഖിയുമായി ബന്ധപ്പെട്ട പ്രശ്നം എന്താണെന്ന് എനിക്കറിയില്ല’’ എന്നായിരുന്നു കോച്ച് സെസാർ ഫെറാൻഡോയുടെ പ്രതികരണം. ‘‘അഖിലേന്ത്യ ഫുട്ബാൾ ഫെഡേറഷനുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പ്രതികരിക്കാനാവില്ല’’ എന്നായിരുന്നു ടീം മാനേജർ സൗപ്തിക് ദാസിന് പറയാനുണ്ടായിരുന്നത്.
ബംഗളൂരുവിനെതിരെ ഗോൾ നേടിയപ്പോൾ െഎ.എസ്.എല്ലിലെ പ്രായം കുറഞ്ഞ ഗോൾനേട്ടക്കാരൻ എന്ന വിശേഷണം 16കാരനായ മുഖി സ്വന്തമാക്കിയിരുന്നു. 2002ലാണ് ജനിച്ചത് എന്ന് രേഖപ്പെടുത്തിയ പാസ്പോർട്ട് പ്രകാരമായിരുന്നു ഇത്. എന്നാൽ, പ്രായത്തിെൻറ കാര്യത്തിൽ വ്യത്യസ്തമായ റിേപ്പാർട്ടുകൾ പുറത്തുവന്നതോടെ നടത്തിയ അന്വേഷണത്തിൽ മുഖി ജനിച്ചത് 1999ലാണെന്ന് വ്യക്തമായി. ഇതോടെ ബന്ധപ്പെട്ട സമിതിക്കായി സമർപ്പിച്ചിരിക്കുകയാണെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡേറഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് പറഞ്ഞു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരുന്നതുവരെ മുഖിക്ക് കളിക്കാനാവില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.