ന്യൂഡൽഹി: പ്രഥമ സൂപ്പർ കപ്പ് പോരാട്ടങ്ങൾക്കുള്ള ഫിക്സ്ചറിന് അന്തിമരൂപമായി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ 16 ടീമുകൾ മാർച്ച് 31 മുതൽ ഏപ്രിൽ ആറു വരെ നോക്കൗട്ട് അടിസ്ഥാനത്തിൽ ഏറ്റുമുട്ടിയശേഷം ക്വാർട്ടർ, സെമി എന്നിവക്കുശേഷം ഏപ്രിൽ 20നാണ് ഫൈനൽ. െഎ.എസ്.എല്ലിലെയും െഎ ലീഗിലെയും ആദ്യ ആറ് സ്ഥാനക്കാരും ഇരുലീഗുകളിലെ മറ്റു എട്ട് ടീമുകൾ യോഗ്യത റൗണ്ടിൽ ഏറ്റുമുട്ടി ജയിക്കുന്ന നാല് ടീമുകളുമാണ് ടൂർണമെൻറിൽ കൊമ്പുകോർക്കുക. നെരോക എഫ്.സിയാണ് കേരള ബ്ലാസ്റ്റേഴ്സിെൻറ എതിരാളികൾ.
ഏപ്രിൽ ആറിനാണ് മത്സരം. യോഗ്യത റൗണ്ടിൽ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെ തോൽപിച്ചാൽ ബംഗളൂരു എഫ്.സിയാണ് ഗോകുലം എഫ്.സിയെ കാത്തിരിക്കുന്നത്. ഏപ്രിൽ ഒന്നിനാണ് പോരാട്ടം. മറ്റു മത്സരങ്ങൾ: ചെന്നൈയിൻ എഫ്.സി x െഎസോൾ എഫ്.സി, മോഹൻ ബഗാൻ x ഡൽഹി ഡൈനാേമാസ്/ചർച്ചിൽ ബ്രദേഴ്സ്, മിനർവ പഞ്ചാബ് x ജാംഷഡ്പുർ എഫ്.സി, എഫ്.സി ഗോവ x എ.ടി.കെ/ചെന്നൈ സിറ്റി എഫ്.സി, എഫ്.സി പുണെ സിറ്റി x ഷില്ലോങ് ലജോങ്, ഇൗസ്റ്റ് ബംഗാൾ x മുംബൈ സിറ്റി/ഇന്ത്യൻ ആരോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.