കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിെൻറ നാലാം സീസൺ സെമി ഫൈനൽ മത്സരങ്ങളിലേക്ക് പ്രവേശിക്കുന്നതിനിടെ കളിക്കാരുടെ കൂടുമാറ്റം. പ്ലേ ഓഫിൽ ഇടം കിട്ടാത്ത ടീമിൽനിന്നും മധ്യനിര താരങ്ങളായ ജാക്കിചന്ദ് സിങ്ങും മിലൻ സിങ്ങുമാണ് ടീം വിട്ടത്. എന്നാൽ സൂപ്പർ കപ്പിൽ ഇവർ ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ കളിക്കും.
ജാക്കിചന്ദ് എഫ്.സി ഗോവയിലേക്കും മിലൻ മുംബൈയിലേക്കുമാണ് ചെക്കേറിയത്. എഫ്.സി ഗോവയുമായി രണ്ടുവർഷത്തേക്ക് 1.9 കോടിയുടെ കരാറിലാണ് ജാക്കിചന്ദ് ഒപ്പുവെച്ചിരിക്കുന്നത്. നോർത്ത് ഈസ്റ്റ് യുനൈറ്റഡ് താരം സെയ്മിൻലെൻ ദൗഗൽ ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് സൂചനയുണ്ട്. സൂപ്പർ കപ്പിനുമുമ്പ് കൂടതൽ വിദേശ താരങ്ങളെ ടീമിലെത്തിക്കാനും ശ്രമമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.