കൊച്ചി: ഡൽഹിയുടെ സിംഹശൗര്യത്തിനുമേൽ കേരള കൊമ്പന്മാരുടെ ചിന്നംവിളി. നിർണായക മത്സരത്തിൽ ഡൽഹി ഡൈനാമോസിനെ 1-2ന് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി. 1-0ന് പിന്നിട്ടുനിന്ന ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിെൻറ ഗോളുകൾ.
ദീപേന്ദ്ര സിങ് നേഗി (47), ഇയാൻ ഹ്യൂം (75, പെനാൽറ്റി) എന്നിവർ ബ്ലാസ്റ്റേഴ്സിനായും കാലു ഉച്ചെ (35, പെനാൽറ്റി) ഡൽഹിക്കായും ഗോൾ നേടി. 17 പോയിൻറുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തെത്തിയപ്പോൾ ഏഴ് പോയിൻറുള്ള ഡൽഹി പത്താം സ്ഥാനത്താണ്. ഫെബ്രുവരി രണ്ടിന് എവേ മത്സരത്തിൽ എഫ്.സി പുനെ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിെൻറ അടുത്ത എതിരാളികൾ. 34ാം മിനുറ്റിൽ സെയ്ത്യാസെന്നിനെ ്പ്രശാന്ത് ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി കാലു ഉച്ചെയുടെ വലയിലാക്കി.
ബ്ലാസ്റ്റേഴ്സിെൻറ തിരിച്ചുവരവ്
ആക്രമണത്തിനു മുൻതൂക്കം നൽകിയാണ് രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. സാഹ്നിക്കു പകരം ദീപേന്ദ്ര സിങ് നേഗിയെത്തി. രണ്ട് മിനിറ്റിനുള്ളിൽ മാറ്റം ഫലം കണ്ടു. ജാക്കിചന്ദെടുത്ത കോർണർ കിക്ക് വിഫലമാക്കാനുള്ള കാലു ഉച്ചെയുടെ ശ്രമത്തിനുമുമ്പേ നേഗി പന്ത് തട്ടി വലയിലേക്കിട്ടു. ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന സമനില ഗോൾ. കളിയിലേക്ക് തിരിച്ചുവരാനുള്ള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾക്ക് പ്രത്യാക്രമണങ്ങൾ കൊണ്ട് ഡൽഹിയുടെ വെല്ലുവിളി. 74ാം മിനുറ്റിൽ ബോക്സിൽ ഡൽഹിയുടെ പിഴവിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡുയർത്തി. നേഗിയെ വീഴ്ത്തിയതിന് പ്രതീക് ചൗധരി മഞ്ഞക്കാർഡ് കണ്ടു. ബ്ലാസ്റ്റേഴ്സിന് ലഭിച്ച പെനാൽറ്റിയിൽ ഹ്യൂമിെൻറ ഷോട്ട് ഡൽഹി വല കുലുക്കി. 2-1ന് ബ്ലാസ്റ്റേഴ്സ് കളി തിരിച്ചുപിടിച്ചു. കളി അവസാനിക്കുമ്പോഴേക്കും പ്രതീക് ചൗധരി രണ്ടാം മഞ്ഞക്കാർഡ് കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.