ഐ.എസ്.എൽ: ഡൽഹിയിൽ ബ്ലാസ്റ്റേഴ്സ്- ഡൈനാമോസ് പോരാട്ടം

ന്യൂഡൽഹി: പുതിയ രണ്ട് രസക്കൂട്ടുകൾ കിട്ടിയ സന്തോഷത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. കുമ്മായവരക്കരികിൽ പ്രിയപ്പെട്ട ഡേവിഡ് ജെയിംസ് പരിശീലകെൻറ വേഷത്തിലും കളത്തിൽ കാത്തിരുന്ന നീക്കങ്ങളുമായി ഉഗാണ്ടൻ യുവതാരം കിസീറ്റോ കെസിറോണിെൻറ അരങ്ങേറ്റവും. ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ 11ാം അങ്കത്തിന് ഇന്ന് ഡൽഹിയിലെ മണ്ണിൽ മഞ്ഞപ്പടയിറങ്ങുേമ്പാൾ ആരാധകർ കാത്തിരിക്കുന്നത് കൊച്ചിയിലെ അവസാന മത്സരത്തിൽ അവതരിച്ച ഇൗ രസക്കൂട്ടിലേക്ക്. പുകമൂടിയ അന്തരീക്ഷത്തിനും വിറങ്ങലിക്കുന്ന തണുപ്പിനും കീഴിൽ രാത്രി എട്ടിന് ഡൽഹി ജഹവർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഡൈനാമോസ് -ബ്ലാസ്റ്റേഴ്സ് പോരാട്ടം.ലീഗ് പോയൻറ് പട്ടികയിൽ എട്ടും പത്തും സ്ഥാനക്കാരാണ് ഇരുവരും.
 

‘ബ്ലാസ്റ്റേഴ്‌സ്‌ പരിചയസമ്പന്നരായ സംഘമാണ്. അവരുടെ പ്രതിരോധവും ശക്തമാണ്‌. ഇത്രയേറെ കെട്ടുറപ്പുള്ള ടീമിനെ തകര്‍ക്കൽ ദുഷ്‌കരമാണ്‌. അതേപോലെ അവര്‍ക്ക് ഞങ്ങളെ നേരിടുവാനും വിഷമമാവും. ഇംഗ്ലണ്ട് ഗോളിയായി ഡേവിഡ് െജയിംസിനെ അറിയാം, പക്ഷേ, കോച്ചായി അറിയില്ല’ -മിഗ്വേൽ എയ്ഞ്ചല്‍ പോർചുഗല്‍ (ഡൽഹി കോച്ച്)

തുടർച്ചയായ ആറ് തോൽവികൾക്കൊടുവിൽ, ഞായറാഴ്ച ചെന്നൈയിനെ സമനില പിടിച്ച് നേടിയ ഒരു പോയൻറിെൻറ ആത്മവിശ്വാസമാണ് ഡൽഹിയുടെ കരുത്ത്. എട്ടുകളിയിൽ ഒരു ജയവും ഒരു സമനിലയും മാത്രം. വഴങ്ങിയതാവെട്ട 21 ഗോൾ എന്ന റെക്കോഡും. എങ്കിലും തുടർ തോൽവികൾക്കിടയിൽ വീണുകിട്ടിയ ഒരു പോയൻറ് ടീമിെൻറ ആത്മവിശ്വാസം വർധിപ്പിച്ചതായി കോച്ച് മിഗ്വേൽ പോർചുഗൽ വ്യക്തമാക്കുന്നു. സീസണിലെ ആദ്യമത്സരത്തിൽ പുണെയെ തകർത്ത് തുടങ്ങിയ ഡൽഹി ഒരു തിരിച്ചുവരവ് മനസ്സിൽകണ്ടാണ് ഇന്ന് ബ്ലാസ്റ്റേഴ്സിനെതിരെ ബൂട്ടണിയുന്നത്. കാലു ഉച്ചെ, ഗുയോൺ ഫെർണാണ്ടസ് എന്നീ രണ്ട് കരുത്തരായ മുന്നേറ്റക്കാരുണ്ടായിട്ടും ലക്ഷ്യം കാണാത്തതാണ് ഡൽഹിയെ വലക്കുന്നത്. പ്രിതം കോടാൽ, എഡ്വാഡോ മോയ, പ്രതിക് ചൗധരി എന്നിവരുടെ പ്രതിരോധം സീസണിൽ ഏറെ ഗോൾ വഴങ്ങിയവരെന്ന ദുഷ്പേരിനിടയാക്കി. എങ്കിലും ഏത് സമയവും കളി റാഞ്ചാൻ ശേഷിയുള്ള ഡൽഹിക്ക് സ്വന്തം ഗ്രൗണ്ട് എന്നത് ഏറെ അനുകൂലഘടകമായേക്കും. 

കാത്തിരിപ്പ് കിസിറ്റോ-പെകൂസൻ കൂട്ടിന്
റെനെ മ്യൂലൻസ്റ്റീൻ സ്ഥാനമൊഴിഞ്ഞ പിറ്റേന്ന് ടീം പരിശീലകനായി സ്ഥാനമേൽക്കുേമ്പാൾ എവിടെ തുടങ്ങണമെന്ന  ആശങ്കയിലായിരുന്നു ഡേവിഡ് ജെയിംസ്. ടീമിൽ ഏറെ പേരും അപരിചിതർ, എതിരാളികളെ കുറിച്ച് ഒരു പിടിയുമില്ല. ആകെ പരിചിതം കൊച്ചിയിലെ നിലക്കാത്ത ആരവം മാത്രം. എന്നാൽ, അതുമതിയായിരുന്നു ബ്ലാസ്റ്റേഴ്സിനും ജെയിംസിനും ഒരിക്കൽകൂടി ഒന്നാവാൻ. കരുത്തരായ പുണെക്കെതിരെ ഒരു ഗോൾ സമനില പിടിച്ച് ആ തുടക്കത്തിന് ആത്മവിശ്വാസത്തിെൻറ സിമൻറുപാകി. ഇനി വിജയം പടുത്തുയർത്തുകയാണ് ലക്ഷ്യം. ഇന്ന് ഡൽഹി, 14ന് മുംബൈ, 17ന് ജാംഷഡ്പൂർ. തുടർച്ചയായ എവേ മത്സരങ്ങൾക്കായി പുറപ്പെട്ട മഞ്ഞപ്പടയെ വിജയതീരമണിയിക്കാനാണ് ജെയിംസ് ഇന്ന് ഡൽഹിയിലെത്തുന്നത്. 

‘കഴിഞ്ഞ കളിയിൽ ജയിക്കാത്തതിൽ നിരാശയുണ്ട്. എത്രയുംവേഗം ജയിച്ചുതുടങ്ങണം. ഇന്ന് അതിന് കഴിയും. കളിക്കാരും ആത്മവിശ്വസത്തിലാണ്‌. ഇതൊരു വെല്ലുവിളി തന്നെയാണ്‌’ - ഡേവിഡ്‌ ജെയിംസ്‌ (കേരള ബ്ലാസ്റ്റേഴ്സ് കോച്ച്)


പുണെക്കെതിരായ മത്സരം നൽകിയ പാഠങ്ങളുമായാവും ബ്ലാസ്റ്റേഴ്സ് ഇന്ന് െപ്ലയിങ് ഇലവനെ ഒരുക്കുന്നത്. ആദ്യ പകുതിയുടെ ഇടവേളയിൽ ബെർബറ്റോവിനെ മാറ്റി കിസിറ്റോ കെസേറാണിനെ കളത്തിലെത്തിച്ചതിലൂടെ പിറന്ന പുതിയ മഞ്ഞപ്പടയിൽതന്നെ ആരാധകരുടെ വിശ്വാസം. കിസിറ്റോ കിസറോണും കറേജ് പെകൂസനും ചേർന്ന് നടത്തിയ മുനയുള്ള ആക്രമണങ്ങൾ. സിഫ്നിയോസിെൻറ വേഗമേറിയ ആക്രമണം. ഇയാൻ ഹ്യൂമിെൻറ കഠിനാധ്വാനം. ഇതെല്ലാം ലക്ഷ്യംകണ്ടാൽ ഇന്നത്തെ രാത്രി മഞ്ഞപ്പടയുടേതാവുമെന്നതിൽ സംശയമില്ല. പരിക്കു മാറി സി.കെ. വിനീതും സസ്പെൻഷൻ കഴിഞ്ഞ് പെസിചും ഇന്ന് തിരിച്ചെത്തും. പ്രതിരോധത്തിൽ റിനോ ആേൻറാ-ജിങ്കാൻ കൂട്ടിനൊപ്പം പെസിച് ചേരും. മധ്യനിരയുടെ നിയന്ത്രം കെസിറോൺ ഏറ്റെടുക്കുേമ്പാൾ സി.കെ വിനീത്, സിഫ്നിയോസ്, ബെർബറ്റോണ് ആക്രമണത്തെ പ്രതീക്ഷിക്കാം. 

 

Tags:    
News Summary - INDIAN SUPER LEAGUE 2017 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.