അവസാന ലാപ്പിലേക്ക് ഒാടുകയാണ് ഇന്ത്യൻ സൂപ്പർ ലീഗിെൻറ നാലാം സീസൺ. ലീഗ് റൗണ്ട് പൂർത്തിയാക്കാൻ ടീമുകൾക്ക് നാല് മുതൽ -ആറ് മത്സരങ്ങൾ മാത്രം. ആദ്യ നാലിൽ ഒരാളായി നോക്കൗട്ടിൽ ഇടം ഉറപ്പിക്കാനാണ് അവസാന കുതിപ്പിലെ മത്സരം. 13 കളിയിൽ 27 പോയൻറ് നേടിയ ബംഗളൂരു എഫ്.സിക്ക് മാത്രമേ സെമി ഉറപ്പിച്ചൂവെന്ന് നിലവിൽ നെഞ്ചുറപ്പോടെ വിളിച്ചുപറയാനാവൂ. പിന്നിലുള്ള ചെന്നൈയിൻ (12-23), പുണെ സിറ്റി എഫ്.സി (13-22), ജംഷഡ്പുർ എഫ്.സി (14-22) എന്നിവർ സാധ്യതകളുടെ വേലിപ്പുറത്ത്. നിലവിൽ നാലിന് പുറത്തുള്ള എഫ്.സി ഗോവ (12-20), കേരള ബ്ലാസ്റ്റേഴ്സ് (14-20), മുംബൈ സിറ്റി എഫ്.സി (13-17) എന്നിവർക്കാണ് ഇനി നിർണായകം.
ബ്ലാസ്റ്റേഴ്സിന് കണക്കിലും ജയിക്കണം ‘ലേറ്റായാലും ബ്ലാസ്റ്റേഴ്സ് ലേറ്റസ്റ്റാ’ - മുൻ സീസണുകളിലെ വിശ്വാസം തെറ്റല്ലേ എന്നാണ് ആരാധകരുടെ പ്രാർഥന. െഎ.എസ്.എൽ ഒന്നും മൂന്നും സീസണുകളിൽ ഫൈനൽ വരെയെത്തി റണ്ണേഴ്സ് അപ്പായ ബ്ലാസ്റ്റേഴ്സ് ലീഗ് റൗണ്ടിൽ അവസാനകുതിപ്പിലായിരുന്നു പ്ലേ ഒാഫിൽ കടന്നു കൂടിയത്. നാലാം സീസണിൽ പോയൻറ് പട്ടികയിൽ ആറാം സ്ഥാനത്തിരിക്കുേമ്പാഴും അവസാന ലാപ്പിലെ മാജിക്കിലാണ് പ്രതീക്ഷകൾ.
14 കളി പൂർത്തിയാക്കിയ മഞ്ഞപ്പടക്ക് ഇനിയുള്ളത് നാല് കളികൾ മാത്രം. അതിൽ മൂന്നും എവേ അങ്കങ്ങൾ. ഒരു ഹോം മത്സരം മാത്രം. നാലിലും ജയിച്ചാൽ 12 പോയൻറ് കൂടി നേടി (32) സെമി ഉറപ്പിക്കാം. എന്നാൽ, ഇനിയുള്ള എതിരാളികൾ ചില്ലറക്കാരല്ല. രണ്ടുപേരും മുൻനിരയിലുള്ളവർ. ആദ്യപാദത്തിൽ ചെന്നൈയിനോട് സമനില (1-1)യും ബംഗളൂരുവിനോട് തോൽവിയുമായിരുന്നു (1-3) ഫലം. എ.ടി.കെ (0-0)യോടും സമനില. നോർത്ത് ഇൗസ്റ്റിനെതിരെ മാത്രമേ ജയിക്കാനായുള്ളൂ (1-0).
പുണെക്കെതിരെ ജയിച്ച് (2-1) ആത്മവിശ്വാസമുയർത്തിയ ബ്ലാസ്റ്റേഴ്സിന് അടുത്ത രണ്ട് എവേമത്സരങ്ങളിൽ കൂടി മുഴുവൻ പോയൻറുകളും നേടാനായാൽ സമ്മർദം ഏറെ കുറയും. ശേഷം കൊച്ചിയിൽ ചെന്നൈയിനെ കൂടി കടന്നാൽ അവസാന മത്സരത്തിെൻറ ൈക്ലമാക്സിന് കാത്തിരിക്കാതെ പ്ലേ ഒാഫ് ഉറപ്പിക്കാം. ഗോൾ ശരാശരിയാണ് മറ്റൊരു വെല്ലുവിളി. 14 കളികഴിഞ്ഞപ്പോൾ ഒരുഗോൾ കടത്തിലാണ് യാത്ര. അതേസമയം മുൻനിരയിലുള്ളവർക്ക് +11 മുതൽ +6 വരെ ഗോൾവ്യത്യാസമുണ്ട്.
ഭീഷണി ഗോവയും ചെന്നൈയിനും നിലവിൽ ബംഗളൂരു മാത്രമേ സേഫ് സോണിലുള്ളൂ. 23ന് താഴെ പോയൻറിലാണ് മറ്റു ടീമുകളെങ്കിലും ഇവർക്ക് കളി ഇനിയുമേറെ ബാക്കിയുണ്ട്. ആറ് കളി ബാക്കിയുള്ള ചെെന്നെയിനും എഫ്.സി ഗോവയും അഞ്ച് കളി കൂടിയുള്ള പുണെയുമാണ് ബ്ലാസ്റ്റേഴ്സിന് ഏറ്റവും ഭീഷണി. ഒരു കളിയിലെ ഫലത്തിലൂടെ നാലാമതുള്ള ജംഷഡ്പുരിനെ മഞ്ഞപ്പടക്ക് മറികടക്കാം. പക്ഷേ, ഗോവ, ചെന്നൈയിൻ എന്നിവരെ പിന്തള്ളാൻ ഏറെ അധ്വാനിക്കേണ്ടിവരും.
ഇന്ന് ടോപ്പർ ഫൈറ്റ് ചെന്നൈ: െഎ.എസ്.എല്ലിൽ ഇന്ന് മുൻനിരക്കാരുടെ ബലപരീക്ഷണം. ഒന്നാമതുള്ള ബംഗളൂരു എഫ്.സിയും, രണ്ടാമതുള്ള ചെന്നൈയിനും മുഖാമുഖം പോരടിക്കും. ജനുവരി 31ന് നടക്കേണ്ടിയിരുന്ന ഇൗ മത്സരം എ.എഫ്.സി കപ്പ് പ്ലേ ഒാഫ് മത്സരത്തെ തുടർന്നാണ് ആറിലേക്ക് മാറ്റിയത്. പ്ലേ ഒാഫ് ഉറപ്പിക്കാൻ ഇരു ടീമുകൾക്കുമുള്ള അവസരം കൂടിയാണിത്.
ബ്ലാസ്റ്റേഴ്സിന് നാല് മത്സരങ്ങൾ ഫെബ്രു. 09:
Vs എ.ടി.കെ (കൊൽക്കത്ത)
ഫെബ്രു. 17:
Vs നോർത്ത് ഇൗസ്റ്റ്
(ഗുവാഹതി)
ഫെബ്രു. 23:
Vs ചെന്നൈയിൻ (കൊച്ചി)
മാർച്ച് 1:
Vs ബംഗളൂരു (ബംഗളൂരു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.