കൊച്ചിയിൽ കാണികൾ കുറഞ്ഞു

കൊച്ചി: സമനിലയും തോൽവിയുമൊക്കെയായി ഉലഞ്ഞ കേരള ബ്ലാസ്റ്റേഴ്സിെൻറ കളി കാണാൻ കാണികൾ കുറഞ്ഞു. ഹോം ഗ്രൗണ്ടിൽ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എ.ടി.കെയോട് ഏറ്റുമുട്ടിയപ്പോൾ 37,462 പേർ കളി കാണാനെത്തിയതായാണ് ഒൗദ്യോഗിക റിപ്പോർട്ട്. പക്ഷേ, അമ്പതിനായിരത്തിലധികം പേർ അന്ന് ഗാലറിയിലുണ്ടായിരുന്നു. രണ്ടാം മത്സരത്തിൽ ജാംഷഡ്പൂർ എഫ്.സിക്കെതിരെ കളിക്കുമ്പോൾ ഗാലറിയിലെത്തിയവർ 36,752.

മുംബൈ സിറ്റി എഫ്.സിക്കെതിരായ മൂന്നാം മത്സരത്തിൽ സാക്ഷികളായത് 35,392 പേർ. ആദ്യ എവേ മത്സരം കഴിഞ്ഞ് വീണ്ടും ഹോംഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സ് ഭാഗ്യം തേടിയപ്പോൾ ഗാലറിയിലെത്തിയവർ 33,868 പേർ. അതേസമയം, ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ സ്റ്റാൻഡ് വെള്ളിയാഴ്ചയും സജീവമായിരുന്നു. 

ബ്ലാസ്റ്റേഴ്സിന് വിജയാശംസ നേർന്ന് കൊച്ചി ചാവറ ഇൻസ്റ്റിറ്റ്യൂട്ടിലെ ടൂറിസം ഹോട്ടൽ മാനേജ്മെൻറ് വിദ്യാർഥികൾ സ്റ്റേഡിയത്തിനു പുറത്തും ഗ്രൗണ്ടിലും ഫ്ലാഷ് മോബ് അവതരിപ്പിച്ചതും ശ്രദ്ധേയമായി. ബ്ലാസ്റ്റേഴ്സ് വിജയവഴി കണ്ടെത്തിയതോടെ അടുത്ത മത്സരങ്ങൾക്ക് ആളുകൾ കൂടുമെന്ന് പ്രതീക്ഷിക്കാം. 

Tags:    
News Summary - INDIAN SUPER LEAGUE 2017 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.