ഷികാഗോ: പ്രീസീസൺ ഫുട്ബാൾ ടൂർണമെൻറായ ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിലൂടെ സീസണിൽ മികച്ച തുടക്കമിടാനുള്ള മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപെ ഗ്വാർഡിയോളയുടെ മോഹങ്ങൾക്ക് ജർമൻ ഷോക്ക്. ഷികാഗോയിലെ സോൾജ്യർ ഫീൽഡിൽ നടന്ന ആദ്യ മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടാണ് ഇംഗ്ലീഷ് ചാമ്പ്യന്മാരെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചത്.
ഡോർട്മുണ്ടിെൻറ യു.എസ് താരം ക്രിസ്റ്റ്യന്‍ പുലിസിച്ചിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച നായകൻ മരിയോ ഗോഡ്സേയാണ് ജർമൻ ടീമിന് ജയം സമ്മാനിച്ചത്. റെക്കോഡ് ട്രാൻസ്ഫർ തുകക്ക് ലെസ്റ്ററിൽനിന്ന് സിറ്റിയിലെത്തിയ അൽജീരിയൻ താരം റിയാദ് മെഹ്റസ് അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
വമ്പന്മാരുടെ അഭാവത്തിൽ മെഹ്റസും ക്ലോഡിയോ ബ്രാവോയും മുന്നേറ്റത്തെ നയിച്ചു. യുക്രെയ്ൻ താരം സിൻകെൻകോ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തതിനാണ് ഡോർട്മുണ്ടിന് അനുകൂലമായി റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത ഗോഡ്സേക്ക് പിഴച്ചില്ല.
മറ്റൊരു മത്സരത്തിൽ ബയേൺ മ്യുണിക് 3^1ന് പി.എസ്.ജിയെ തോൽപിച്ചു. യാവി മാർടിനസ്, റെനറ്റോ സാഞ്ചസ്, ജോഷ്വാ സിർക്സീ എന്നിവരാണ് ബയേണിനായി ഗോളടിച്ചത്. പി.എസ്.ജിക്കായി തിമോ വിയ ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.