അഹ്മദാബാദ്: ഇൻറർകോണ്ടിനെൻറൽ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മൂന്നു മലയാളി താരങ്ങൾ. ഞായറാഴ്ച ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിനുള്ള 25 അംഗ ടീമിനെയാണ് കോച്ച് ഇഗേ ാർ സ്റ്റിമാക് പ്രഖ്യാപിച്ചത്. വിരമിക്കൽ പ്രഖ്യാപനം റദ്ദാക്കി തിരിച്ചെത്തിയ പ്രതി രോധ താരം അനസ് എടത്തൊടിക, കേരള ബ്ലാസ്റ്റേഴ്സിെൻറ മധ്യനിരക്കാരൻ സഹൽ അബ്ദുൽ സമദ്, അരങ്ങേറാൻ കാത്തിരിക്കുന്ന ജോബി ജസ്റ്റിൻ എന്നിവരാണ് ഇടം നേടിയത്.
മുംബൈയിൽ നടന്ന 35 പേരുടെ ക്യാമ്പിൽനിന്നാണ് 25 പേരെ തെരഞ്ഞെടുത്തത്. കിക്കോഫിന് മുമ്പ് രണ്ടു പേരെ കൂടി ഒഴിവാക്കി 23 അംഗ അന്തിമ സംഘത്തെ പ്രഖ്യാപിക്കും. ഏഷ്യാകപ്പിനു പിന്നാലെ ദേശീയ ടീമിൽനിന്നും വിരമിച്ച അനസിെൻറ തിരിച്ചുവരവാണ് ശ്രദ്ധേയം. ഇന്ത്യയും തജികിസ്താനും തമ്മിലാണ് ഉദ്ഘാടന മത്സരം. 13ന് വടക്കൻ കൊറിയ, 16ന് സിറിയ ടീമുകൾക്കെതിരെ മറ്റു മത്സരങ്ങളും.
ടീം ഇന്ത്യ ഗോൾ കീപ്പേഴ്സ്: ഗുർപ്രീത് സിങ് സന്ധു, അമരിന്ദർ സിങ്, കമൽജിത് സിങ്, വിശാൽ കെയ്ത്. ഡിഫൻഡേഴ്സ്: പ്രിതം കോട്ടൽ, രാഹുൽ ഭേകെ, സന്ദേശ് ജിങ്കാൻ, ആദിൽ ഖാൻ, അനസ് എടത്തൊടിക, സുഭാഷിഷ് ഭോസ്, നരേന്ദ്ര ഗലോട്ട്, ജെറി ലാൽറിൻസുവാല. മധ്യനിര: ഉദന്ത സിങ്, ബ്രണ്ടൻ ഫെർണാണ്ടസ്, അനിരുദ്ധ ഥാപ്പ, പ്രണോയ് ഹാൾഡർ, റൗളിൻ ബോർജസ്, വിനിത് റായ്, സഹൽ അബ്ദുൽ സമദ്, അമർജിത് സിങ്, മന്ദർറാവു ദേശായ്, ലാലിയാൻസുവാല ചാങ്തേ. ഫോർവേഡ്: സുനിൽ ഛേത്രി, േജാബി ജസ്റ്റിൻ, ഫാറൂഖ് ചൗധരി, മൻവിർ സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.