അഹ്മദാബാദ്: ഇൻറർകോണ്ടിനെൻറൽ കപ്പ് ഫുട്ബാളിന് ഞായറാഴ്ച കിക്കോഫ്. അഹ്മ ദാബാദിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിെൻറ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇന്ത്യ തജി കിസ്താനെ നേരിടും. രാത്രി എട്ടു മുതലാണ് മത്സരം. പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാകിനു കീഴിൽ ഇന്ത്യ തായ്ലൻഡിൽ നടന്ന കിങ്സ് കപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയിരുന്നു.
സ്വന്തം മണ്ണിൽ സ്റ്റിമാകിനു കീഴിൽ ആദ്യ പോരാട്ടമാണിത്. കിങ്സ് കപ്പിൽ മൂന്നാമതായി ഫിനിഷ്ചെയ്തവർ തായ്ലൻഡിനെ വീഴ്ത്തി ആദ്യ എവേ ജയം നേടി. 101ാം റാങ്കിലുള്ള ഇന്ത്യക്ക് പുറമേ, 85ാം റാങ്കുകാരായ സിറിയ, തജികിസ്താൻ (120), വടക്കൻ കൊറിയ (122) എന്നിവരാണ് മറ്റ് ടീമുകൾ.
സെപ്റ്റംബറിൽ ആരംഭിക്കുന്ന ലോകകപ്പ്-ഏഷ്യാകപ്പ് യോഗ്യതാ മത്സരങ്ങളുടെ തയാറെടുപ്പ് കൂടിയാണ് ഇൗ ടൂർണമെൻറ്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 25 അംഗ ടീമിൽ അനസ് എടത്തൊടിക, സഹൽ അബ്ദുൽ സമദ്, ജോബി ജസ്റ്റിൻ എന്നീ മൂന്നു മലയാളികൾ ഇടം പിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.