മുംബൈ: ഐ.എസ്.എല്‍ അഞ്ചാം സീസണിലെ രണ്ടാം സെമിയുടെ ആദ്യ പാദത്തില്‍ ആതിഥേയരായ മുംബൈ എഫ്. സിക്ക് എതിരെ എഫ്.സി ഗോവക്ക് ഒന്നിന് എതിരെ അഞ്ച് ഗോളുകളുടെ ലീഡ്. ചൊവ്വാഴ്ച ഗോവയിലാ ണ് രണ്ടാം പാദ മത്സരം. മുർതദ ഫാളിെൻറ ഇരട്ടഗോളും കോറൊമിനസ്, ജാക്കി ചന്ദ്, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ ഓരോഗോളും ഗോവക്ക് മുന്തൂക്കേമകിയപ്പോള് റാഫേല്‍ അഗസ് തോയുടെ വകയായിരുന്നു മുംബൈയുടെ ആശ്വാസഗോൾ.
ആദ്യ പകുതിയില്‍ സ്വന്തം തട്ടകത്തില്‍ തകര്‍ത്താടിയ നീലപടക്ക് തുരുതുരാ ഗോളുകള്‍ വീണതോടെ അടിപതറി. ആവേശകരമായ മത്സരത്തിലെ ആദ്യ ആക്രമണവും ആദ്യ ഗോളും മുംബൈയുടെ വകയായിരുന്നു. 20 മിനിറ്റിലാണ് മുംബൈയുടെ ഗോള്‍ പിറന്നത്. വലതു പാര്‍ശ്വത്തില്‍നിന്ന് അര്‍ണോള്‍ഡ് ഇസൊക്കൊ വിട്ട ക്രോസില്‍ വലതു പോസ്റ്റിനടുത്തു കുതിച്ചെത്തി റാഫെല്‍ ബസ്തൊ കാലുവെച്ചതോടെ പന്ത് ഗോവന്‍ വലയില്‍ മുത്തമിട്ടു (1-0). 11 മിനിറ്റുകള്‍ക്കകം ജാക്കി ചന്ദിലൂടെ ഗോവ സമനില കണ്ടെത്തി. 30 വാര അകലെ നിന്ന് കോറൊ തൊടുത്ത പന്ത് നീലപടയുടെ കാവലാള്‍ അമരിന്തര് സിങ് തടുത്തിട്ടത് ജാക്കിയുടെ മുന്നിലേക്കായിരുന്നു. ജാക്കി അനായാസം പന്ത് വലയിലാക്കി (1-1).
39 ാം മിനിറ്റില്‍ രണ്ടാം ഗോളിലൂടെ ഗോവ പന്തടക്കം നേടിയെടുത്തു. വലതു നിന്ന് ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ് തൊടുത്ത കോര്‍ണറില്‍ എഡു ബേഡിയയുടെ തലയില്‍ തട്ടിയ പന്ത് മുംബൈ പ്രതിരോധക്കാരെ കടന്ന് മുർതദയുടെ ഹെഡറിലൂടെ വല കണ്ടു (1-2). 51ാം മിനിറ്റില്‍ വലതു ഭാഗത്തുനിന്ന് ജാക്കി നല്കിയ ക്രോസില്‍ മുംബൈ ഗോളിയെയും പ്രതിരോധത്തെയും കടന്നെത്തിയ പന്തില്‍ ചാടി താലവെച്ച കോറൊക്ക് ലക്ഷ്യം പിഴച്ചില്ല (1-3). സീസണിലെ തെൻറ 16ാം ഗോളായിരുന്നു അത്. ഏഴു മിനിറ്റിനകം വീണ്ടും മുംബൈയുടെ വലകുലുക്കി ഗോവ.
58 ാം മിനിറ്റിലെ കോര്‍ണര്‍ കിക്കില്‍ നിന്നെത്തിയ പന്തില്‍ മുംബൈ പ്രതിരോധക്കാരുടെ ഇടയിലൂടെ തലവെച്ച് മുർതദ പന്ത് വലയിലെത്തിച്ചു (1-4). 82ാം മിനിറ്റില്‍ ഹ്യൂഗൊ ബൗമസില്നിന്ന് പന്ത് വാങ്ങി പ്രതിരോധത്തെ മറികടന്ന് ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ് വലയിലേക്ക് തൊടുത്തപ്പോള്‍ അമരീന്ദറിന് കണ്ടു നിൽക്കാനെ കഴിഞ്ഞുള്ളൂ (1-5).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.