ധാക്ക: അയൽക്കാരായ പാകിസ്താനെ വീഴ്ത്തി (3^1) ഇന്ത്യ സാഫ് കപ്പ് ഫുട്ബാൾ ഫൈനലിൽ. ഗോൾരഹിതമായ ഒന്നാം പകുതിക്കുശേഷം, മൻവീർ സിങ്ങിെൻറ ഇരട്ടഗോൾ (48, 69) മികവിലായിരുന്നു ഇന്ത്യയുടെ ജയം. സുമീത് പാസി ഒരുഗോൾ (84) നേടി. രണ്ട് ഗോളിന് വഴിയൊരുക്കിയ മലയാളി താരം ആഷിഖ് കുരുണിയൻ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.
ശനിയാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തിൽ മാലദ്വീപാണ് ഇന്ത്യയുടെ എതിരാളി. ആദ്യ സെമിയിൽ നേപ്പാളിനെതിരെ 3-0ത്തിനായിരുന്നു അവരുടെ ജയം. നേരത്തേ ഗ്രൂപ് റൗണ്ടിൽ ഇന്ത്യ മാലദ്വീപിനെ 2-0ത്തിന് തോൽപിച്ചിരുന്നു.
കടലാസിലും മുൻ റെക്കോഡുകളിലും പാകിസ്താനേക്കാൾ ബഹുദൂരം മുന്നിലായിരുന്ന ഇന്ത്യയെങ്കിലും ആദ്യപകുതിയിൽ നീലപ്പടയെ അവർ ഗോളടിക്കാൻ അനുവദിച്ചില്ല. മാത്രമല്ല, മികച്ച മുന്നേറ്റങ്ങളുമായി ഇന്ത്യൻ ഗോൾമുഖത്ത് ആശങ്കപരത്തുകയും ചെയ്തു. ഇടക്ക് ഗോളിയുടെ പിഴവിലൂടെ പാകിസ്താന് അനുകൂലമായി ഒരു ഇൻഡയറക്ട് ഫ്രീകിക്കും ലഭിച്ചു. മൻവീറും ആഷിഖും നയിച്ച ഇന്ത്യൻ മുന്നേറ്റങ്ങളെ കൂട്ടംചേർന്നാണ് പാകിസ്താൻ ചെറുത്തത്. രണ്ടാംപകുതിയിൽ കൂടുതൽ ആക്രമിച്ച ഇന്ത്യക്ക് 50ാം മിനിറ്റിൽ ആദ്യ ഗോൾ പിറന്നു. വിങ്ങിൽ വിന്നും പന്തുമായി ഒാടിയ ആഷിഖ് ഉതിർത്ത ഷോട്ട് ബോക്സിനുള്ളിൽ മൻവീർ മനോഹരമായി ഫിനിഷ്ചെയ്തു. വിനീത് റായുടെ അസിസ്റ്റിലാണ് മൻവീറിെൻറ രണ്ടാം േഗാൾ പിറന്നത്.
85ാം മിനിറ്റിൽ പാസി നേടിയ ഗോളിലേക്കും പന്തെത്തിച്ചുനൽകിയത് ആഷിഖിെൻറ ക്രോസായിരുന്നു. ഇതിനിടെ, 88ാം മിനിറ്റിൽ പാകിസ്താൻ ഒരുഗോൾ തിരിച്ചടിച്ചു. 86ാം മിനിറ്റിൽ ലാലിയാൻസുല ചാങ്തെയും മുഹ്സിൻ അലിയും ചുവപ്പ് കാർഡുമായി പുറത്തായതോടെ ഇരുടീമും പത്തിലേക്ക് ചുരുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.