ദോഹ: 2022ൽ ലോകകപ്പ് ഫുട്ബാളിന് അരങ്ങൊരുക്കുന്ന നാട്ടിൽ യോഗ്യത റൗണ്ട് മത്സരത്തി ന് ഇന്ത്യ ഇറങ്ങുന്നു. ഗ്രൂപ് ഇയിലെ രണ്ടാം പോരാട്ടത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറാ ണ് ഇന്ത്യയുടെ എതിരാളികൾ. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി പത്തു മണിക്കാണ് കിക്കോഫ ്.
മുൻതൂക്കം ഖത്തറിന് ലോക റാങ്കിങ്ങിൽ 103ാം സ്ഥാനക്കാരാണ് ഇന്ത്യ. ഖത്തർ 62ാം റാ ങ്കുകാരാണെങ്കിലും നിലവിലെ വൻകര ചാമ്പ്യന്മാരെന്ന പകിട്ടുണ്ട്. മികച്ച ഫോമിലുള്ള ഖ ത്തർ ആദ്യ കളിയിൽ അഫ്ഗാനിസ്താനെ 6-0ത്തിന് തകർത്താണ് തുടങ്ങിയത്. ഇന്ത്യയാവട്ടെ ഒ മാനെതിരെ 1-0ത്തിന് മുന്നിട്ടുനിന്ന ശേഷം 2-1ന് തോൽവി വഴങ്ങിയിരുന്നു. ഖത്തറിനോട് ഇതുവരെ ജയിക്കാൻ ഇന്ത്യക്കായിട്ടില്ല. മുമ്പ് നാലു തവണയാണ് ഇരുരാജ്യങ്ങളും ഔദ്യോഗികമായി പരസ്പരം മത്സരിച്ചത്. ഇതിൽ മൂന്നു തവണയും വിജയം ഖത്തറിെനാപ്പമായിരുന്നു. ഒരു കളി സമനിലയിലായി.ഇരുനിരയും അവസാനം ഏറ്റുമുട്ടിയത് 2007ലാണ്. അന്ന് ലോകകപ്പ് യോഗ്യത റൗണ്ടിൽ ഖത്തർ 6-0ത്തിന് ഇന്ത്യയെ തകർത്തിരുന്നു. 2011ൽ സൗഹൃദ മത്സരത്തിൽ ഇന്ത്യ ഖത്തറിനെ 1-0ത്തിന് തോൽപിച്ചിരുന്നെങ്കിലും അനുവദിക്കപ്പെട്ടതിൽ കൂടുതൽ പകരക്കാരെ ഇന്ത്യ ഉപയോഗിച്ചതിനാൽ ഈ മത്സരം ഔദ്യോഗികമായി പരിഗണിക്കപ്പെടുന്നില്ല.
പുതിയ കോച്ച്, പുതിയ ഇന്ത്യ ക്രൊയേഷ്യക്കാരൻ ഇഗോർ സ്റ്റിമാകിെൻറ പരിശീലനത്തിൽ മുഖംമാറിയ ഇന്ത്യയാണിപ്പോൾ കളത്തിൽ. പന്ത് കൂടുതൽ സമയം കൈവശംവെച്ചും പാസിങ് ഗെയിം കെട്ടഴിച്ചും ആത്മവിശ്വാസത്തോടെയാണ് ടീമിെൻറ കളി. കരുത്തുറ്റ എതിരാളികൾക്കെതിരെയും ഈ രീതി പിന്തുടരാനാണ് കോച്ചിെൻറ നിർദേശം. ഒമാനെതിരെയും ഇതേ കളി കളിച്ചാണ് ടീം മുൻതൂക്കം നേടിയത്. എന്നാൽ, അവസാനഘട്ടത്തിലെ അശ്രദ്ധ തോൽവിക്ക് കാരണമായി.
കൂടുതൽ കരുത്തരായ ഖത്തറിനെതിരെ എത്രമാത്രം ഈ കളിശൈലി പിന്തുടരാനാവും എന്നതാവും നിർണായകം. സമീപ കാലത്ത് ഏറെ മെച്ചപ്പെട്ട ഖത്തർ അടിമുടി മികച്ച ടീമാണ്. മധ്യനിരയിൽ അക്രം അഫീഫും മുൻനിരയിൽ ഗോളടിവീരൻ അൽമോയിസ് അലിയും ഏത് പ്രതിരോധവും തകർക്കാൻ കൊൽപുള്ളവർ. ഇവരെ സന്ദേശ് ജിങ്കാനും സംഘവും എങ്ങനെ പൂട്ടുന്നുവെന്നതാവും ഗതി നിർണയിക്കുക.
സഹലും അനസും ഇറങ്ങുമോ? സ്റ്റിമാകിെൻറ ഇഷ്ടതാരങ്ങളിലൊരാളായാണ് മധ്യനിരയിലെ പുതിയ കണ്ടുപിടിത്തമായ മലയാളി പ്ലേമേക്കർ സഹൽ അബ്ദുസ്സമദ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ, ഒമാനെതിരെ സഹലിന് പകരക്കാരനായി പോലും അവസരം ലഭിച്ചില്ല. പകരം കളിച്ച ബ്രണ്ടൻ ഫെർണാണ്ടസ് മികച്ച കളി പുറത്തെടുക്കുകയും ചെയ്തു. കോച്ചിെൻറ നിർബന്ധപ്രകാരം വിരമിക്കൽ റദ്ദാക്കി തിരിച്ചെത്തിയ മറ്റൊരു മലയാളി താരം അനസ് എടത്തൊടികക്ക് പക്ഷേ, ഇതുവരെ പ്രതിരോധനിര മധ്യത്തിലെ സ്ഥാനം തിരിച്ചുപിടിക്കാനായിട്ടില്ല. പകരം ഡിഫൻസീവ് മിഡ്ഫീൽഡിൽനിന്ന് കൊണ്ടുവന്ന ആദിൽ ഖാനാണ് സ്റ്റിമാക് ജിങ്കാനൊപ്പം പ്രതിരോധ മധ്യത്തിൽ അവസരം നൽകുന്നത്.
ഛേത്രി സംശയം ക്യാപ്റ്റൻ സുനിൽ ഛേത്രി ഖത്തറിനെതിരെ ഇറങ്ങുന്ന കാര്യം സംശയത്തിലാണ്. എന്താണ് പരിക്കെന്ന് വ്യക്തമല്ലെങ്കിലും ഛേത്രി ദോഹയിലെത്തിയ ശേഷം പരിശീലനത്തിനിറങ്ങിയിട്ടില്ല. ഒമാനെതിരെ കളിച്ച ടീമിൽ കാര്യമായ അഴിച്ചുപണി ഉണ്ടായേക്കുമെന്ന സൂചനയാണ് സ്റ്റിമാക് നൽകിയത്. ‘ഖത്തർ ഗ്രൂപ്പിലെ കരുത്തുറ്റ ടീമാണ്. എന്നാലും ഞങ്ങൾ പൊരുതും. ടീമിന് പലതും പഠിക്കാനുള്ള അവസരമാണിത്. പേടിക്കേണ്ട കാര്യമൊന്നുമില്ല. നല്ല കളി കാഴ്ചവെച്ച് സ്കോർ ചെയ്യാനാവും ഇന്ത്യയുടെ ശ്രമം. ടീമിൽ നാലോ അഞ്ചോ മാറ്റം പ്രതീക്ഷിക്കാം’ -സ്റ്റിമാക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.