കോഴിക്കോട്: െഎ ലീഗിെൻറ പുതുസീസണിലെ ആദ്യ വിജയം സ്വന്തമാക്കി ‘മലബാറിയൻസി’െൻറ ഗംഭീര തിരിച്ചു വരവ്. വടക്കുകിഴക്കന്‍ ക്ലബായ ഷില്ലോങ് ലജോങ്ങിനെ സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് തറപറ്റിച്ചാണ് ഗോകുലം ത്രസിപ്പിക്കുന്ന വിജയം കളിച്ചെടുത്തത്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആവേശമത്സരത്തിൽ 43ാം മിനിറ്റില്‍ നാട്ടുകാരൻകൂടിയായ യുവതാരം ഗനി നിഗമും 56ാം മിനിറ്റിൽ അേൻറാണിയോ ജര്‍മനും 66ാം മിനിറ്റില്‍ രാജേഷുമാണ് ആതിഥേയരുടെ ഗോൾ നേടിയത്. ഷില്ലോങ്ങിനുവേണ്ടി 78ാം മിനിറ്റിൽ ഫ്രാങ്കി ബുവാം ഒരു ഗോൾ മടക്കി. വിജയത്തോടെ നാലു മത്സരങ്ങളില്‍നിന്ന് അഞ്ചു പോയൻറുമായി ഗോകുലം നാലാം സ്ഥാനത്തേക്കുയര്‍ന്നു.
തുടരെയുള്ള ആക്രമണത്തിലൂടെ ഗോകുലം കളിയുടെ തുടക്കം മുതൽ ലജോങ്ങിനെതിരെ മേധാവിത്വം നേടിയിരുന്നു. ഗോകുലത്തിെൻറ മുന്നേറ്റനിരയെ തടയാൻ വടക്കുകിഴക്കൻ ടീം നന്നായി കഷ്ടപ്പെട്ടു. ഗനിയും രാജേഷും ജർമനുമെല്ലാം മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ നിരവധി അവസരങ്ങളാണ് ഗോകുലത്തിനെ തേടിയെത്തിയത്. പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും ഏറെ മുന്നിലായിരുന്നു. അതേസമയം, അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിലും പിറകിലായിരുന്നില്ല. ആദ്യ പകുതിയിൽ ലഭിച്ച നിരവധി സുവർണാവസരങ്ങൾ ഗോൾപോസ്റ്റിനടുത്ത് അവസാനിച്ചു.
43ാം മിനിറ്റിൽ ബോക്സിനകത്തുനിന്ന് പിറന്ന ഗനിയുടെ ഷോട്ട് ലജോങ്ങിെൻറ വല തുളച്ചുകയറി. ഗനിയുടെ ഐ ലീഗിലെ ആദ്യ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ ആക്രമണത്തിെൻറ മൂർച്ചകൂട്ടി ഗോകുലം മുന്നേറ്റങ്ങൾ തുടർന്നു. 56ാം മിനിറ്റിൽ അേൻറാണിയോ ജർമനിലൂടെ ഗോകുലം ലീഡ് ഇരട്ടിയാക്കി. ജർമെൻറ കനമുള്ളൊരു ഇടങ്കാലൻ ഷോട്ട് ഡിഫ്ലക്ഷനോടെ വലയിൽ വീഴുകയായിരുന്നു. ലീഗിലെ രണ്ടാം ഗോൾ നേടി ജർമൻ ഫോമിലേക്കുയരുന്ന സൂചനയും നൽകി.
കളിയിലെ ഏറ്റവും മികച്ച ഗോൾ പിറന്നത് 66ാം മിനിറ്റിലായിരുന്നു. ഇടതുവിങ്ങിൽനിന്ന് ഗനി നിഗം കൊടുത്ത അളന്നെടുത്ത മികച്ചൊരു ക്രോസ് പറന്നുയർന്ന് രാജേഷ് വലയിലാക്കിയതോടെ ഗോകുലത്തിെൻറ മൂന്നാം ഗോളും പിറന്നു. 79ാം മിനിറ്റിൽ ഫ്രാങ്കി ബുവാമിലൂടെയായിരുന്നു ലേജാങ്ങിെൻറ ആശ്വാസ ഗോൾ. ഇഞ്ചുറി ടൈമില്‍ നോവിൻ ഗുറംങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ സന്ദര്‍ശകരുടെ പരാജയമുറപ്പായി.
ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ കോഴിക്കോട് നാദാപുരം സ്വദേശിയായ ഗനിയാണ് കളിയിലെ താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.