കോഴിക്കോട്: പ്രതിരോധമന്ത്രവുമായി കളിക്കുന്ന റിയൽ കശ്മീർ എഫ്.സി കിട്ടിയ ഏക അവസരം മുതലെടുത്തപ്പോൾ ഐ ലീഗിൽ ഗോകുലത്തിന് തോൽവി. 49ാം മിനിറ്റിൽ മേസൺ റോബർട്ട്സൺ നേടിയ ഗോ ളിലാണ് ഗോകുലം കേരള എഫ്.സിയെ കീഴടക്കി റിയൽ കശ്മീർ തുടർച്ചയായ മൂന്നാം എവേ ജയം നേടിയ ത്. ഇതോടെ ഒമ്പത് കളികളിൽനിന്ന് റിയൽ കശ്മീർ 15 പോയൻറുമായി ലീഗിൽ മൂന്നാം സ്ഥാനത്തെത്തി. 10 മത്സരം കളിച്ച ഗോകുലം അഞ്ചാം സ്ഥാനത്താണ് (14). കശ്മീരിെൻറ ഗോൾകീപ്പർ ഫുർബയാണ് ഹീറോ ഓഫ് ദ മാച്ച്. ബുധനാഴ്ച കോയമ്പത്തൂരിൽ ചെന്നൈ സിറ്റിക്കെതിരെയാണ് ഗോകുലത്തിെൻറ അടുത്ത മത്സരം.
ഇന്ത്യൻ ഇൻറർനാഷനൽ റോബിൻ സിങ്ങിെൻറ റിയൽ കശ്മീരിലെ അരങ്ങേറ്റത്തിന് കോർപറേഷൻ സ്റ്റേഡിയം സാക്ഷിയായി. എന്നാൽ, റോബിൻ തീർത്തും പരാജയമായി. കളിയുടെ ആദ്യ പാതിയിൽ ഗംഭീരമായ നീക്കങ്ങൾ ഇരു ടീമുകൾക്കും നടത്താനായില്ല. ഗോകുലം ക്യാപ്റ്റൻ മാർക്കസ് ജോസഫും നതാനിയൽ ഗാർസ്യയും ഇടക്കിടെ റിയൽ ഗോൾമുഖത്ത് എത്തിനോക്കി.
പതിവുപോലെ പ്രതിരോധത്തിനായിരുന്നു കശ്മീർ മുൻതൂക്കം കൊടുത്തത്. രണ്ടാം പകുതിയിൽ റിയൽ കശ്മീർ ആക്രമണമൂഡിലായി. 49ാം മിനിറ്റിൽ ഗോളും പിറന്നു. ലവ്ഡേയുടെ പാസിലായിന്നു റിയൽ ടീം പരിശീലകൻ ഡേവിഡ് റോബർട്സെൻറ മകൻ മേസൺ ഹെഡർ ഗോൾ നേടിയത്. പിന്നീട് ഗോകുലം തിരിച്ചടിക്കാൻ ഇരച്ചുകയറി. എന്നാൽ, ലാൽറൊമ വിയയുടെ ഷോട്ട് രണ്ട് വട്ടം ബാറിൽ തട്ടി തെറിച്ചു. കശ്മീർ ഗോളി ഫുർബ ലാച്ചൻപയുടെ സേവുകളും ഗോകുലത്തിെൻറ വഴിയടച്ചു. അവസാന മിനിറ്റിൽ രാജേഷിനെ ഗോകുലം ഇറക്കിയെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.