കോഴിക്കോട്: വാശിയേറിയ പോരാട്ടത്തില്‍ ഇൻജുറി സമയത്തെ പെനാല്‍റ്റി ഗോള്‍ ഗോകുലത്തിെൻറ വിധിയെഴുതി. ഐ ലീഗില്‍ പോയൻറ് പട്ടികയില്‍ താഴത്തെട്ടിലുള്ളവരുടെ അങ്കത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് 3--2നാണ് ഗോകുലം കേരള എഫ്.സിയെ കീഴടക്കിയത്. കാലു ഒഗ്ബയുടെ ഇരട്ട ഗോളും ഇൻജുറി സമയത്ത് കോഫി മെച്ചാകിെൻറ പെനാല്‍റ്റി ഗോളുമാണ് ചര്‍ച്ചിലിന് വിജയമെത്തിച്ചത്.
ഒരു ഘട്ടത്തില്‍ 2-1ന് മുന്നിലായിരുന്ന ഗോകുലത്തിനായി ക്യാപ്റ്റന്‍ ഡാനിയല്‍ അഡോയും ഇമ്മാനുവല്‍ ചിഗാസിയുമാണ് സ്കോര്‍ ചെയ്തത്. ഇതോടെ ഒമ്പത് കളികളില്‍ നിന്ന് നാല് പോയൻറുമായി ഗോകുലം ഗോള്‍ ശരാശരിയുടെ ബലത്തില്‍ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. ഏഴ് കളികളില്‍ നിന്ന് നാല് പോയൻറുള്ള ചര്‍ച്ചില്‍ പത്താമതും. പച്ചക്കുപ്പായമണിഞ്ഞെത്തിയ ആതിഥേയര്‍ക്കും എതിരാളികള്‍ക്കും ആദ്യ പത്തുമിനിറ്റില്‍ കാര്യമായ ആക്രമണം നടത്താനായില്ല. കളി അലസമായി മുന്നോട്ട്നീങ്ങുന്നതിനിടെയാണ് ഗോകുലം 16ാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയത്്. 30ാം മിനിറ്റില്‍ ഒഡാഫയെ ഫൗള്‍ ചെയ്തതിന് ബോക്സിന് തൊട്ടുമുന്നില്‍ ലഭിച്ച ഫ്രീകിക്കിലൂടെ ബഹ്റൈന്‍ താരം മഹ്മൂദ് അല്ആജ്മി ചര്‍ച്ചിലിനെ വിറപ്പിച്ചു.
ഇടവേളക്ക് ശേഷം ഗോകുലം രണ്ടും കല്പിച്ച വരവായിരുന്നു. പരസ്പരധാരണയോടെ മുന്നേറിയ ടീമിന് 59ാം മിനിറ്റില്‍ ഡാനിയല്‍ അഡോ ഗോളിലൂടെ ജീവനേകി. സന്തു സിങ്ങിെൻറ ക്രോസില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയായിരുന്നു ആതിഥേയര്‍ തിരിച്ചടിച്ചത്. മധ്യനിരയില്‍ സല്‍മാനും അല്ആജ്മിയും ഗംഭീരമായി പന്തു തട്ടി. 70ാം മിനിറ്റില്‍ അല്‍ ആജ്മിയുടെ ഫ്രീകിക്ക് ചര്‍ച്ചില്‍ പ്രതിരോധത്തില്‍ തട്ടി തിരിച്ചത്തെിയത് ഇമ്മാനുവല്‍ ചിഗോസിയുടെ വഴിക്കായിരുന്നു. തെല്ലിട പാഴാക്കാതെ നൈജീരിയന്‍ ഡിഫന്‍ഡര്‍ പന്ത് വലയിലെത്തിച്ചു. എന്നാല്‍ നാല് മിനിറ്റിന് ശേഷം കാലു ഒാഗ്ബ ഇരട്ട ഗോള്‍ തികച്ച് ചര്‍ച്ചിലിനെ ഒപ്പമെത്തിച്ചു. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കേ ചര്ച്ചിലിെൻറ ബ്രിറ്റോയെ പ്രൊവാത് ലക്ര മുഖത്തിടിച്ചതിന് ലഭിച്ച പെനാല്‍റ്റിയാണ് കോഫി മെച്ചാക് ഗോളാക്കി മാറ്റിയത്്. ഈ മാസം 20ന് ചെന്നൈ സിറ്റി എഫ്.സിക്കതിരെ ഗോകുലം എവേ മത്സരം കളിക്കും. 28ന് ഷില്ലോങ് ലജോങ്ങുമായാണ് ഗോകുലത്തിെൻറ അടുത്ത ഹോം പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.