കോഴിക്കോട്: െഎ ലീഗിൽ വിജയത്തിനായി അത്രമേൽ ആഗ്രഹിക്കുന്ന ഗോകുലം കേരള എഫ്.സിക്ക് മുന്നിലുള്ളത് ഇന്ത്യൻ ആരോസിെൻറ കൗമാരക്കൂട്ടം. അണ്ടർ-17 ലോകകപ്പിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ നീലപ്പടയാണ് ആരോസിലെ താരങ്ങളിലേറെയും. 17ാം നമ്പർ ജഴ്സിയുമായി മലയാളി താരം കെ.പി. രാഹുലും ആരോസ് നിരയിലുണ്ട്. വെള്ളിയാഴ്ച വൈകീട്ട് 5.30ന് കോർപറേഷൻ സ്റ്റേഡിയത്തിലാണ് അനിയന്മാരും ചേട്ടന്മാരും തമ്മിലുള്ള പോരാട്ടം.
ഏഴ് മത്സരങ്ങളിൽനിന്ന് ഒരു ജയവും സമനിലയുമായി നാല് പോയേൻറാടെ ഗോകുലം പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.
ആറ് കളികളിൽനിന്ന് ഒരു പോയൻറ് മാത്രമുള്ള ചർച്ചിൽ ബ്രദേഴ്സ് മാത്രമാണ് ഗോകുലത്തിെൻറ മഞ്ഞപ്പടക്ക് പിന്നിലുള്ളത്. ഒമ്പത് കളികളിൽനിന്ന് ഏഴു പോയൻറുള്ള ആരോസ് ഗോകുലത്തിെൻറ തൊട്ടുമുകളിലുണ്ട്. അണ്ടർ-17 ലോകകപ്പിൽ ഇന്ത്യയെ നയിച്ച അമർജിത് സിങ് കിയാം തന്നെയാണ് ആരോസിെൻറയും ക്യാപ്റ്റൻ. ഇന്ത്യക്കായി ഗോൾ നേടിയ ജീക്സൺ സിങ് അടക്കമുള്ള പ്രതിഭകൾ ഗോകുലത്തിനെതിരെ മാറ്റുരക്കും. ഗോകുലത്തിെൻറ ബൽവിന്ദർ സിങ് ചിക്കൻപോക്സ് ബാധിച്ചത് കാരണം ആേരാസിനെതിരെ കളിക്കില്ല. മുന്നേറ്റനിരയിൽ ഒഡാഫ ഒകോലിയെപ്പോലുള്ള കരുത്തരാണ് പയ്യന്മാർക്കെതിരെ ബൂട്ടണിയുന്നത്. ആരോസിനെതിരെ എവേ മത്സരത്തിൽ ജയിച്ചത് ആവർത്തിക്കാനാണ് ബിനോ ജോർജിെൻറ ശിഷ്യരിറങ്ങുന്നത്.
പിള്ളേർ ക്ഷീണത്തിലാണ്
രണ്ടാഴ്ചയായി തുടർച്ചയായ മത്സരങ്ങളും യാത്രയും കാരണം ശിഷ്യരെല്ലാം ക്ഷീണത്തിലാണെന്നാണ് ആരോസ് കോച്ച് ലൂയിസ് നോർട്ടൻ ഡി മാേറ്റാസ് പറയുന്നത്. ഷില്ലോങ്ങിൽനിന്ന് ഇവിടേക്ക് 12 മണിക്കൂർ യാത്രയായിരുന്നു. ചെറുപ്രായത്തിൽ ഇൗ താരങ്ങൾക്ക് താങ്ങാവുന്നതിലുമേറെയാണ് അധ്വാനമെങ്കിലും വിജയത്തിനായി പൊരുതുെമന്ന് കോച്ച് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഞ്ജീവ് സ്റ്റാലിൻ ഒഴികെയുള്ള താരങ്ങളെല്ലാം പൂർണമായും ഫിറ്റാണ്. ഞങ്ങളുെട ഉത്തരവാദിത്തം നിറവേറ്റും. ഏത് കോച്ചും താരവും വിജയം മാത്രമാണ് ആഗ്രഹിക്കുന്നത്. ടീമിെൻറ പ്രകടനത്തിൽ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. െഎ ലീഗിലെ ടീമുകൾക്കെല്ലാം പരസ്പരം ജയിക്കാൻ കഴിയും. കാരണം, വിദേശതാരങ്ങൾ എല്ലാ ടീമിലുമുണ്ട്. ആരോസിനൊഴികെ. ഗോൾകീപ്പർ ധീരജ് സിങ് ടീം വിട്ടതിനെതിരെ കോഴിക്കോട്ടും മാറ്റോസ് ഒളിയെമ്പയ്തു. ആരോസിെൻറ ഹോം മത്സരത്തിൽ ഗോകുലം കോർണർ കിക്കിൽനിന്നും ദൂരെനിന്നുള്ള ഫ്രീകിക്കിൽനിന്നുമാണ് ഗോൾ നേടിയതെന്നും രണ്ടും ഗോളിയുടെ പിഴവായിരുന്നുവെന്നുമാണ് കോച്ചിെൻറ അഭിപായം. അന്നത്തെ മത്സരത്തിൽ സമനില പ്രതീക്ഷിച്ച ഗോകുലത്തിന് ജയം നേടാനാെയന്നും കോച്ച് പറഞ്ഞു.
കഴിഞ്ഞ കളിയിൽ പുറത്തിരുന്ന ജീക്സൺ സിങ്ങും ബോറിസ് സിങ്ങും വെള്ളിയാഴ്ച കളിക്കുമെന്നാണ് സൂചന. ടീമിൽ മാറ്റങ്ങളുണ്ടാകുമെന്നും കോച്ച് സൂചന നൽകി. െഎ ലീഗ് ഇന്ത്യൻ ഫുട്ബാളിന് ഗുണമേ െചയ്യൂവെന്നും മാേറ്റാസ് വ്യക്തമാക്കി. മലയാളി താരം കെ.പി. രാഹുലും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു. രാഹുലിെൻറ പ്രകടനത്തെയും കോച്ച് പ്രകീർത്തിച്ചു. ഫെബ്രുവരിയിൽ താനെത്തുേമ്പാൾ രാഹുൽ ടീമിലുണ്ടായിരുന്നില്ല. രാഹുൽ ലോകകപ്പിൽ നന്നായി കളിച്ചു. കേരളത്തിൽനിന്നുള്ള ഇൗ താരത്തിെൻറ കളിയിൽ ഏറെ പുരോഗതിയുണ്ടെന്നും മികച്ച ഭാവിയുണ്ടെന്നും കോച്ച് പറഞ്ഞു.
അതിനിടെ, ഇൗ മാസം 20ന് മോഹൻ ബഗാനെതിരെ നടക്കേണ്ടിയിരുന്ന ഹോം മത്സരം മാർച്ച് ആറിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.