കോഴിക്കോട്: െഎ ലീഗ് ഫുട്ബാളിൽ ജീവന്മരണ പോരാട്ടത്തിനായി ആതിഥേയരായ ഗോകുലം കേരള എഫ്.സിയും മുൻ ജേതാക്കളായ ചർച്ചിൽ ബ്രദേഴ്സും തിങ്കളാഴ്ച ഇറങ്ങുന്നു. പോയൻറ് നിലയിൽ അവസാന സ്ഥാനത്തുള്ള ഇരുടീമുകൾക്കും വിജയം അനിവാര്യമാണ്. എട്ടു കളികളിൽനിന്ന് നാല് പോയൻറുള്ള ഗോകുലം ഒമ്പതാം സ്ഥാനത്താണ്. ചർച്ചിൽ ആറ് കളികളിൽ നിന്ന് ഒരു പോയൻറുമായി അവസാനസ്ഥാനമായ പത്താമതും. രാത്രി എട്ടു മണിക്കാണ് കോർപറേഷൻ സ്റ്റേഡിയത്തിലെ നിർണായക അങ്കം.
വിമർശനങ്ങളുടെ നടുവിലാണ് ഗോകുലം കോച്ച് ബിനോ ജോർജ്. സമൂഹമാധ്യമങ്ങളിലാണ് കോച്ചിനെതിരെ പ്രതികരണം കൂടുതലും. അതേസമയം, തുടക്കമെന്ന നിലയിൽ ടീമിെൻറ പ്രകടനം മോശമല്ലെന്നാണ് കോച്ചിെൻറ അഭിപ്രായം. ടീം മാനേജ്മെൻറിെൻറ പിന്തുണ ഏറെയുണ്ടെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഗോളടിക്കാൻ കഴിയുന്ന സ്ട്രൈക്കർമാരില്ലാത്തത് ടീമിന് തിരിച്ചടിയാകുന്നു. ഒഡാഫ ഒകോലിക്ക് പഴയ ഫോമിലെത്താനാകുന്നില്ല. എങ്കിലും മറ്റ് താരങ്ങളില്ലാത്തിനാൽ തെൻറ പഴയ ടീമായ ചർച്ചിലിനെതിരെ ഒഡാഫതന്നെ മുൻനിരയിൽ കളിക്കും. പിഴവുകൾ തിരുത്തി മുന്നേറും. തിങ്കളാഴ്ച ഡാനിയൽ അഡോ ക്യാപ്റ്റൻ സ്ഥാനത്ത് തുടരുെമന്ന് കോച്ച് പറഞ്ഞു.
കെട്ടിപ്പടുത്ത് കൊണ്ടുവരുന്ന സ്വപ്നത്തിേലക്ക് മുേന്നറുേമ്പാൾ തനിക്കെതിരെ ചില കോണുകളിൽ നിന്നുയരുന്ന വിമർശനത്തിൽ വിഷമമുണ്ട്്. മിനർവ പഞ്ചാബ് എഫ്.സി, ചെന്നൈ സിറ്റി എഫ്.സി, െഎേസാൾ എഫ്.സി തുടങ്ങിയ ടീമുകൾ മുൻവർഷങ്ങളിൽ താഴോട്ട് പോയശേഷം അടുത്ത സീസണിൽ തിരിച്ചുവന്നതാണെന്നും ഗോകുലം കോച്ച് അഭിപ്രായപ്പെട്ടു. ഡേവിഡ് ജെയിംസ് മികച്ച കോച്ചല്ലെന്ന് കഴിഞ്ഞ ദിവസം നടന്ന വാർത്തസമ്മേളനത്തിൽ താൻ ഉേദ്ദശിച്ചിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സുമായി ഗോകുലം മികച്ച ബന്ധത്തിലാണെന്നും ബിനോ പറഞ്ഞു.
ആദ്യ അഞ്ച് മത്സരങ്ങൾ തോറ്റ ചർച്ചിൽ കഴിഞ്ഞ കളിയിൽ ഇൗസ്റ്റ് ബംഗാളിനെ 1-1ന് സമനില പിടിച്ചാണ് ഒരു പോയൻറ് നേടിയത്. കഴിഞ്ഞദിവസം ടീമിലെത്തിയ െഎവറി കോസ്റ്റിെൻറ സ്ട്രൈക്കർ കോഫി മെച്ചാകായിരുന്നു ഗോളടിച്ചത്. ഗോകുലത്തിനെതിരെ പുതിയൊരു ചർച്ചിൽ ബ്രദേഴ്സിനെയാകും കളത്തിൽ കാണാനാവുകെയന്ന് കോച്ച് ആൽഫ്രഡ് ഫെർണാണ്ടസ് പറഞ്ഞു. പുണെ എഫ്.സി, ഗോവ എഫ്.സി ടീമുകളിൽ നിന്നടക്കമുള്ള ആറ് താരങ്ങൾ ചർച്ചിൽ നിരയിലെത്തിയിട്ടുണ്ട്. െഎ ലീഗിൽ കന്നിക്കാരായ ഗോകുലത്തിന് തരംതാഴ്ത്തൽ ഭീഷണിയില്ലെങ്കിലും ചർച്ചിലിന് ആ പേടികൂടി മറികടക്കണെമങ്കിൽ ജയം അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.