ഇബ്സിയ (സ്പെയിൻ): ഫ്രഞ്ച് താരം അേൻറായിൻ ഗ്രീസ്മാൻ ബാഴ്സലോണയെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചു. സ്പാനിഷ് കിങ്സ് കപ്പിൽ മൂന്നാം ഡിവിഷൻ ക്ലബായ ഇബ്സിയക്കെതിര െ 72ാം മിനിറ്റ് വരെ പരാജയം മുന്നിൽ കണ്ട ബാഴ്സയെ ഇരട്ടഗോളടിച്ചാണ് ഗ്രീസ്മാൻ രക്ഷി ച്ചത്. ഇബ്സിയയെ 2-1ന് തോൽപിച്ച് ബാഴ്സയും യു.ഡി സാലമങ്കയെ 3-1ന് തോൽപിച്ച് റയൽ മഡ്രിഡും കിങ്സ് കപ്പിെൻറ പ്രീക്വാർട്ടറിൽ കടന്നു.
സൂപ്പർതാരം ലയണൽ മെസ്സിയുടെയും ലൂയി സുവാരസിെൻറയും അഭാവത്തിൽ യുവതാരങ്ങളായ റിക്വി പ്വിഗും അൻസു ഫാറ്റിയും ക്വികെ സെത്യാെൻറ ആദ്യ ഇലവനിൽ ഇടം നേടിയാവി പെരസിെൻറ ഗോളിലൂടെ സ്വന്തം മൈതാനത്ത് ഒമ്പതാം മിനിറ്റിൽ ലീഡ് നേടിയ ഇബ്സിയ 72ാം മിനിറ്റ് വരെ ലാലിഗ ജേതാക്കളെ പിടിച്ചുകെട്ടി.
ഫ്രാങ്കി ഡി. ജോങ് നീട്ടിനൽകിയ പാസ് അേൻറായിൻ ഗ്രീസ്മാൻ ലക്ഷ്യത്തിലെത്തിച്ചതോടെയാണ് ബാഴ്സ ആരാധകർക്ക് ശ്വാസം നേരെ വീണത്. ഇഞ്ചുറി ടൈമിൽ ജോർഡി ആൽബയുടെ പാസ് മനോഹരമായി ഫിനിഷ് ചെയ്ത് ഗ്രീസ്മാൻ കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ ബാഴ്സയെ അവസാന 16ലേക്ക് വഴികാണിച്ചു.
ഗാരത് ബെയ്ലും (18) ബ്രാഹിസ് ഡയസും (92) നേടിയ ഗോളുകളും യുവാൻ ഗോൻഗോറയുടെ (62) സെൽഫ് ഗോളുമാണ് റയലിന് എവേ ജയം സാധ്യമാക്കിയത്. ആൽവരോ റൊമേരോയാണ് സലാമങ്കയുടെ ആശ്വാസഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.