കോയമ്പത്തൂർ: ജയിച്ച് മുന്നേറുമെന്ന പുതുവർഷ പ്രതിജ്ഞയുമായി ഗോകുലം കേരള വെള്ളിയാ ഴ്ച ഐ ലീഗിലെ നിർണായക പോരാട്ടത്തിനൊരുങ്ങുന്നു. ലീഗിലെ ‘രണ്ടാം പകുതി’ക്ക് തുടക്കംകു റിച്ച് കരുത്തരായ ചെന്നൈ സിറ്റി എഫ്.സിയുമായാണ് കളി. കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയത് തിൽ വൈകീട്ട് അഞ്ചിനാണ് ഇരുടീമുകളുടെയും പുതുവർഷപ്പോര്.
10 കളികളിൽനിന്ന് 21 പോയ ൻറുമായി പട്ടികയിൽ ഒന്നാമതാണ് ചെന്നൈ. വിദേശ താരങ്ങളുടെ കരുത്തിൽ ഗോളടിച്ച് മുന്നേറുന്ന ചെന്നൈയെ പിടിച്ചുകെട്ടാൻ ബിനോ ജോർജിെൻറ ശിഷ്യർക്ക് പഠിച്ച അടവുകൾ മതിയാകില്ല. പെഡ്രോ മാൻസി, നെസ്റ്റർ ഗോർഡിയോ, സാൻട്രോ റോഡ്രിഗസ് എന്നീ മുൻനിരയിലെ മിടുക്കരാണ് ആതിഥേയരുടെ കരുത്ത്. അവസാന ഹോം മത്സരത്തിൽ ലജോങ് ഷില്ലോങ്ങിനെ 6-1ന് തകർത്താണ് ചെന്നൈ സിറ്റി തിളങ്ങിയത്. അക്ബർ നവാസ് പരിശീലിപ്പിക്കുന്ന ചെന്നൈ ഒരു കളി മാത്രമാണ് തോറ്റത്. ഈ സീസണിൽ കിരീടം ലക്ഷ്യമിടുന്ന ടീം വിജയപ്രതീക്ഷയിലാണ്.
പത്ത് കളികളിൽ നിന്ന് രണ്ട് ജയവും നാല് സമനിലയുമടക്കം 10 പോയൻറുമായി എട്ടാം സ്ഥാനത്തുള്ള ഗോകുലത്തിന് മുൻ സീസണിലെ പോലെ ലീഗിെൻറ രണ്ടാം ഘട്ടത്തിൽ മുന്നേറാനാകുമെന്നാണ് പ്രതീക്ഷ. ഐസ്വാൾ എഫ്.സിയോട് 3-2ന് തോറ്റാണ് ടീമിെൻറ വരവ്. ഗോളടിക്കാൻ കഴിവുള്ള താരങ്ങളുടെ അഭാവം പ്രകടവുമാണ്. അേൻറാണിയോ ജർമൻ ടീം വിട്ട ശേഷമെത്തിയ ജോയൽ സൺഡേയും മലയാളി താരം എസ്.രാജേഷും ആണ് മുൻനിരയിലെ പ്രതീക്ഷ. ഡാനിയൽ അഡുവും അഭിഷേക് ദാസും കെ. ദീപക്കുമടങ്ങിയ പ്രതിരോധത്തിൽ കോഴിക്കോട്ടെ ഹോം മത്സരത്തിലേതുപോലെ വിള്ളൽ വീണാൽ എതിരാളികൾക്ക് കാര്യങ്ങൾ എളുപ്പമാകും. ഹോം മത്സരത്തിൽ 3-2ന് തോറ്റതിന് മറുപടി നൽകാനും കൂടിയാണ് ഗോകുലം കോയമ്പത്തൂരിലെ പോരിനിറങ്ങുന്നത്.
നിസ്സാരമായ പിഴവുകളാണ് കഴിഞ്ഞ മത്സരങ്ങളിലെ തോൽവിക്ക് കാരണമെന്ന് ഗോകുലം കോച്ച് ബിനോ ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിദേശതാരങ്ങളാണ് ചെന്നൈയുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. വിജയം തുടരുമെന്നും ഗോകുലം ശക്തമായ ടീമാണെന്നും ചെന്നൈ സിറ്റി കോച്ച് അക്ബർ നവാസ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.