മഡ്രിഡ്: സൂപ്പർ കോച്ച് സിനദിൻ സിദാനും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ടീം വിെട്ടങ്കിലും കുലുക്കമില്ലാതെ റയൽ മഡ്രിഡ്. താരത്തിളക്കം കുറഞ്ഞെങ്കിലും സ്പാനിഷ് ലാ ലിഗയിൽ ടീം വിജയത്തോടെ തന്നെ തുടങ്ങി. ഗെറ്റാഫെയെ 2-0ത്തിനാണ് റയൽ തോൽപിച്ചത്. ഡാനി കാർവഹാലും (20) ഗാരെത് ബെയ്ലും (51) ആണ് ഗോളുകൾ നേടിയത്. ഒരു ഗോൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത ബെയ്ലായിരുന്നു വിജയശിൽപി.
യൂറോപ്യൻ സൂപ്പർ കപ്പിൽ നഗരവൈരികളായ അത്ലറ്റികോ മഡ്രിഡിേനാട് 4-2ന് കീഴടങ്ങിയതിെൻറ ക്ഷീണമൊന്നും കാണിക്കാത്ത പ്രകടനമായിരുന്നു റയലിേൻറത്. സ്വന്തം തട്ടകമായ സാൻറിയാഗോ ബെർണബ്യൂവിൽ റയൽ തുടക്കം മുതൽ ആധിപത്യം പുലർത്തി. ചെൽസിയിൽനിന്ന് എത്തിയ ലോകകപ്പിലെ ഗോൾഡൻ ഗ്ലൗ ജേതാവ് തിബോ കോർട്ടുവക്ക് കോച്ച് യൂലെൻ ലോപറ്റ്ഗുയി ഇത്തവണയും ആദ്യ ഇലവനിൽ അവസരം നൽകിയില്ല.
തെൻറ ഹെഡർ ക്രോസ് ബാറിലിടിച്ച് മടങ്ങിയതിനുപിന്നാലെ വെൽഷ് താരം നൽകിയ ക്രോസ് ഗെറ്റാഫെ ഗോളി തട്ടിയകറ്റാൻ ശ്രമിച്ചപ്പോൾ ഹെഡറിലൂടെയായിരുന്നു കാർവഹാലിെൻറ ഗോൾ. ഗെറ്റാഫെ ഡിഫൻഡറുടെ പിഴവിൽനിന്ന് പന്ത് പിടിച്ചെടുത്ത് അസെൻസിയോ നൽകിയ പാസിൽ ഇടങ്കാലൻ ഷോട്ടിലൂടെ ബെയ്ൽ ടീമിെൻറ ജയമുറപ്പാക്കി.
എ.സി മിലാനിൽനിന്ന് ടീമിലെത്തിയ ആന്ദ്രെ സിൽവ അരങ്ങേറ്റ മത്സരത്തിൽതന്നെ ഹാട്രിക് കുറിച്ചപ്പോൾ സെവിയ്യെ 4-1ന് റയോ വയെകാനോയെ തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.