കോഴിക്കോട്: ദേശീയ സബ് ജൂനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബംഗാള്‍ സെമിയില്‍. തിങ്കളാഴ്ച്ച രാവിലെ നടന്ന മത്സരത്തില്‍ ബംഗാള്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഡല്‍ഹിയെ പരാജയപ്പെടുത്തി. 88ാം മിനുട്ടില്‍ മാനവ് മല്ലിക്കും 90ാം മിനുട്ടില്‍ ആകാശ് ഓരോയുമാണ് വിജയ ഗോള്‍ നേടിയത്. വൈകീട്ട് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മേഘാലയ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഗോവയെ പരാജയപ്പെടുത്തി. മേഘാലയക്ക് വേണ്ടി 30, 34 മിനുട്ടുകളില്‍ ഗ്ലെന്നീസ് ഗോഡ് ഫ്രെലിേൻറാ ഇരട്ട ഗോളുകളും 90ാം മിനുട്ടില്‍ ബെഞ്ചമിന്‍ മൂന്നാം ഗോളും സ്‌കോര്‍ ചെയ്തു. ഗ്രൂപ്പില്‍ മേഘാലയ മൂന്ന് ജയവുമായി നേരത്തെ സെമിയുറപ്പാക്കിയിരുന്നു. എന്നാല്‍ ഗോവക്ക് ജയം അനിവാര്യമായിരുന്നു. ഗോവയും ബംഗാളും ഏഴ് വീതം പോയിൻറ് നേടി ഒപ്പത്തിനൊപ്പമായിരുന്നു. ബംഗാളും ഗോവയും പരസ്പരം മത്സരിച്ചപ്പോള്‍ ഇരുടീമുകളും ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചിരുന്നു. ഗോള്‍ ശരാശരിയില്‍ ബംഗാള്‍ മുന്നിലെത്തി. ബുധനാഴ്ച്ച സെമിഫൈനല്‍ മത്സരം നടക്കും. ആതിഥേയരായ കേരളം മേഘാലയേയും ബംഗാള്‍ മിസോറമിനേയും നേരിടും. 28നാണ് ഫൈനല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.