കൊച്ചി: ഇന്ത്യൻ സൂപ്പർലീഗിൽ എന്ത് വിലകൊടുത്തും േപ്ല ഒാഫ് സാധ്യത ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിെൻറ കൈവിട്ട കളി. പരിക്കേറ്റതും ഗോളടിക്കാത്തതുമായ താരങ്ങളെ ഒഴിവാക്കി പുതുതാരങ്ങളെ സ്വന്തമാക്കാൻ തകൃതിയായ നീക്കങ്ങൾ. സീസണിൽ ബ്ലാസ്റ്റേഴ്സിെൻറ ആദ്യഗോളിനുടമയായ ഹോളണ്ട് താരം മാർക് സിഫ്നിയോസിനെ ഒഴിവാക്കിയാണ് ചൊവ്വാഴ്ച ആരാധകരെ ഞെട്ടിച്ചത്. പരസ്പര സമ്മതത്തോടെ സിഫ്നിയോസ് ടീം വിടുന്നതായാണ് ഔദ്യോഗിക വിശദീകരണം. തോളിന് ഗുരുതരമായി പരിക്കേറ്റ ഉഗാണ്ടൻ താരം െകസിറോൺ കിസിറ്റോയുടെ ഭാവിയും ആശങ്കയിലാണ്. ഇൗ മാസം ആദ്യം ടീമിലെത്തിയ താരത്തെ ഒഴിവാക്കാൻ തീരുമാനിച്ചതായാണ് സൂചന. ഫോം മങ്ങിയ മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ദിമിതർ ബെർബറ്റോവിനെ ഒഴിവാക്കി ജനുവരി ട്രാൻസ്ഫറിൽ പുതിയ താരത്തെ സ്വന്തമാക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുണ്ടായിരുന്നു.
പരിക്കും ഫോമില്ലായ്മയുമായി ടീം ലൈനപ്പ് തകരുകയും േപ്ലഒാഫ് സാധ്യത മങ്ങുകയും ചെയ്തതോടെയാണ് തിരക്കിട്ട രക്ഷാശ്രമങ്ങൾ. ശേഷിക്കുന്ന നിർണായക ആറു മത്സരങ്ങളിലേക്കായി മികച്ച താരങ്ങളുമായി ടീമിനെ ഒരുക്കുകയാണ് മാനേജ്മെൻറ് ലക്ഷ്യമെന്നാണ് സൂചന. ശനിയാഴ്ച ഡൽഹിക്കെതിരായ മത്സരത്തിന് മുമ്പ് പുതിയ വിദേശ താരം ടീമിനൊപ്പം ചേരുമെന്നും റിപ്പോർട്ടുണ്ട്. ജനുവരി 31ന് അവസാനിക്കുന്ന ട്രാൻസ്ഫർ വിൻഡോക്ക് മുമ്പായി പുതു താരങ്ങളുമായി കരാറിൽ ഒപ്പിടണം.
മനംകവർന്ന ഡച്ച്
ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ ബ്ലാസ്റ്റേഴ്സിെൻറ ആദ്യ ഗോൾ നേടിയതോടെയാണ് 19കാരനായ സിഫ്നിയോസ് ശ്രദ്ധിക്കപ്പെടുന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ ഇയാൻ ഹ്യൂമിെൻറ പകരക്കാരനായി ഇറങ്ങി തിളങ്ങിയതോടെ മുംബൈക്കെതിരെ ആദ്യ ഇലവനിൽ ഇടം ലഭിച്ചു. കോച്ച് റെെന മ്യൂലെൻസ്റ്റീെൻറ തീരുമാനം ശരിവെച്ച് 14ാം മിനിറ്റിൽ മുംബൈയുടെ വല കുലുക്കി സിഫ്നിയോസ്. ആഘോഷം അലതല്ലിയ കലൂർ സ്റ്റേഡിയം നിറഞ്ഞെത്തിയ മഞ്ഞക്കൂട്ടങ്ങളുടെ ഹൃദയങ്ങളിലേക്കുകൂടി സിഫ്നിയോസ് ചേക്കേറി. ഹ്യൂമിനൊപ്പവും പകരക്കാരനായും കളത്തിലിറങ്ങിയ സിഫ്നിയോസ് അവസാന മിനിറ്റുകളിൽ ഗോൾ നേടുന്നതിൽ വിജയിച്ചിരുന്നു. 12 മത്സരങ്ങളിൽനിന്ന് നാല് ഗോളുകൾ നേടി. ഒരു ഗോളിന് വഴിയൊരുക്കി. 698 മിനിറ്റിൽ കളത്തിലിറങ്ങി 191 പാസുകൾ നൽകി. ഒരു മഞ്ഞക്കാർഡ് മാത്രമാണ് നേടിയത്.
കോച്ച് റെനെ മ്യുലെൻസ്റ്റീെൻറ ഡച്ച് ബന്ധമാണ് സിഫ്നിയോസിനെ ബ്ലാസ്റ്റേഴ്സിലെത്തിച്ചത്. ആറ് വർഷം സ്കൂളുകൾ, വിവിധ അക്കാദമികൾ എന്നിവയിൽ പരിശീലനത്തിനുശേഷമാണ് സിഫ്നിയോസ് 2016ൽ പ്രഫഷനൽ ഫുട്ബാൾ രംഗത്തെത്തുന്നത്. ഡച്ച് ക്ലബായ ആർ.കെ.സി വാല്വിക്കിലായിരുന്നു അരങ്ങേറ്റം. അവിടെ മൂന്ന് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. അതിനാൽ പ്രഫഷനലായുള്ള ആദ്യ ചുവടുവെപ്പ് ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു. ദേശീയ ടീമിൽ സാധ്യതയുള്ളതിനാൽ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിെൻറ ഭാഗമായാണ് സിഫ്നിയോസ് ബ്ലാസ്റ്റേഴ്സ് വിടുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്. അതേസമയം, ഡേവിഡ് െജയിംസിനു കീഴിൽ സിഫ്നിയോസിന് വേണ്ടത്ര പരിഗണന കിട്ടിയിരുന്നില്ലെന്നും പറയപ്പെടുന്നു.
പരിശീലകനായിരുന്ന റെനെ മ്യുലെൻസ്റ്റീൻ പോയതിനുപിന്നാലെ ഡേവിഡ് ജയിംസിെൻറ കീഴിൽ വിജയവഴി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ്. എന്നാൽ താരങ്ങളുടെ പരിക്കും തോൽവിയും മാനേജ്മെൻറിനും ക്യാപ്റ്റനുമെതിരായ റെനെയുടെ ആരോപണങ്ങളുമൊക്കെയായി ബ്ലാസ്റ്റേഴ്സ് വീണ്ടും ആടിയുലഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.