നാലുവർഷം കൂടുേമ്പാൾ വിരുന്നെത്തുന്ന ലോക ഫുട്ബാൾ മാമാങ്കത്തിന് കൊടിയിറങ്ങിയപ്പോൾ കളിയാവേശം കൊടുമുടി കയറിയ പോരാട്ടങ്ങൾക്കാണ് അന്ത്യമായത്. ലോകൈക താരങ്ങളെന്ന് കൊട്ടിഘോഷിക്കപ്പെട്ട് എത്തിയവരിൽ പലരും റഷ്യയിലെ കളിമുറ്റങ്ങളിൽ ഇടറിവീണപ്പോൾ പുതുതാരപ്പിറവികൾക്കും ലോകകപ്പ് സാക്ഷ്യംവഹിച്ചു. 64 മത്സരങ്ങൾക്കൊടുവിൽ ലോകകപ്പിലെ മികച്ച 11 കളിക്കാരെ ഉൾപ്പെടുത്തി ഇലവനെ അവതരിപ്പിക്കുകയാണ്. തിളങ്ങാത്ത കളിക്കാരുടെ ഫ്ലോപ് ഇലവനും ഇതോടൊപ്പമുണ്ട് (രണ്ടിനും അവലംബം www.foxsportsasia.com)
ബെസ്റ്റ് ഇലവൻ (4-3-3)
ഗോളി: ഹ്യൂഗോ ലോറിസ് (ഫ്രാൻസ്)
സേവുകളുടെ എണ്ണം നോക്കുേമ്പാൾ (12) അത്ര ഗംഭീര ഗോൾകീപ്പിങ്ങാണ് 31കാരൻ നടത്തിയതെന്ന് തോന്നില്ല. എന്നാൽ, പ്രതിഭകളുടെ ധാരാളിത്തം കൊണ്ട് ശ്രദ്ധേയമായ ഫ്രഞ്ച് ടീമിെൻറ നെടുന്തൂൺ നായകൻ കൂടിയായ ലോറിസ് ആയിരുന്നു. ആറ് മത്സരങ്ങളിലായി 540 മിനിറ്റ് കളത്തിലുണ്ടായിരുന്ന ലോറിസിനെ കടന്ന് പന്ത് പോയത് ആറ് തവണയാണ്. അതിൽ രണ്ടെണ്ണം ഫൈനലിൽ ക്രൊയേഷ്യക്കെതിരെയും മൂന്നെണ്ണം പ്രീക്വാർട്ടറിൽ അർജൻറീനക്കെതിരെയും. കരുത്തരായ ബെൽജിയം, ഉറുഗ്വായ് ടീമുകൾക്കെതിരെയടക്കം മൂന്ന് ക്ലീൻ ഷീറ്റുകൾ. ഒപ്പം നിർണായക ഘട്ടങ്ങളിലെ മികച്ച സേവുകളും.
ഡിഫൻസ്
വലതുവിങ് ബാക്ക്: തോമസ് മുനിയർ (ബെൽജിയം)
ബെൽജിയത്തിെൻറ 3-4-3 ശൈലിയിൽ മധ്യനിരയുടെ വലതുഭാഗത്താണ് സ്ഥാനമെങ്കിലും അടിസ്ഥാനപരമായി വിങ് ബാക്കായ 26കാരൻ മികച്ച അറ്റാക്കിങ് ഗെയിമാണ് പുറത്തെടുത്തത്. ഒരു ഗോളും രണ്ട് അസിസ്റ്റുമായി തിളങ്ങിയ മുനിയർ ഡിഫൻസിലും മോശമായില്ല. താരത്തിെൻറ വിലയറിയാൻ ഒരു മത്സരം കണക്കിലെടുത്താൽ മതി. സസ്പെൻഷൻ മൂലം ഫ്രാൻസിനെതിരായ സെമിയിൽ മുനിയറിന് കളത്തിലിറങ്ങാനായില്ല. അത് ടീമിെൻറ േഫാർമേഷനെയും കളിശൈലിയെയും ബാധിച്ചത് തോൽവിയിൽ തെളിഞ്ഞുനിന്നു.
സെൻറർ ബാക്ക്:
റാേഫൽ വരാനെ (ഫ്രാൻസ്) ശാന്തപ്രകൃതിയുള്ള, ധിറുതിയില്ലാത്ത എന്നാൽ അതിവേഗമുള്ള, ഹൈ റിസ്ക് ടാക്കിളുകൾക്ക് മുതിരാത്ത, വൃത്തിയുള്ള ഫുട്ബാൾ കളിക്കുന്ന സ് റ്റോപ്പർ ബാക്ക്. കുറച്ചുകാലമായി ചാർത്തപ്പെടുന്ന വിശേഷണങ്ങൾ ശരിവെക്കുന്ന പ്രകടനമായിരുന്നു ഇൗ 25കാരേൻറത്. ലൂയി സുവാരസ്, റൊമേലു ലുകാക്കു തുടങ്ങിയവരെ അനങ്ങാനാവാതെ പൂട്ടിയ വരാനെയുടെ മിടുക്ക് ശ്രദ്ധേയമായിരുന്നു. ഫ്രഞ്ച് പ്രതിരോധനിരയിലെ ശക്തിദുർഗം തന്നെയായിരുന്ന വരാനെ ഉറുഗ്വായ് ക്കെതിരായ ഗോളുമായി ടീമിെൻറ രക്ഷക്കെത്തുകയും ചെയ്തു.
സെൻറർ ബാക്ക്: ഡീഗോ ഗോഡിൻ (ഉറുഗ്വായ്)
കുറച്ചുകാലമായി ലോക ഫുട്ബാളിലെ മികച്ച ഡിഫൻഡർമാരിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന 32കാരൻ റഷ്യയിലും ആ പേര് കാത്തു. ഉറുഗ്വായ് ഗ്രൂപ് ഘട്ടത്തിൽ ഒരു ഗോൾ പോലും വഴങ്ങാതിരുന്നതിൽ പ്രധാന പങ്ക് ഗോഡിനായിരുന്നു. പ്രീക്വാർട്ടറിൽ ക്രിസ് റ്റ്യാനോ റൊണാൾഡോയെ നിശ്ശബ്ദനാക്കുന്നതിലും ഗോഡിൻ വിജയിച്ചു.
ലെഫ്റ്റ് ബാക്ക്
സിമെ വ്രസാൽകോ (ക്രൊയേഷ്യ)
ഫൈനൽ വരെയെത്തിയ ക്രൊയേഷ്യയുടെ വലതുവിങ്ങിൽ സജീവ സാന്നിധ്യമായിരുന്നു ഇരുവിങ്ങുകളിലും പന്തുതട്ടാൻ ഒരുപോലെ കെൽപുള്ള 26കാരൻ. പ്രതിരോധത്തിൽ ശ്രദ്ധിക്കുേമ്പാൾതന്നെ ആക്രമണനിരയെ സഹായിക്കുന്നതിലും കാട്ടിയ മിടുക്കാണ് വ്രസാൽകോയെ ശ്രദ്ധേയനാക്കിയത്.
മധ്യനിര
എൻഗോളോ കാെൻറ (ഫ്രാൻസ്)
അദൃശ്യനായ ഫുട്ബാളർ എന്ന വിശേഷണമുള്ള 27കാരനായിരുന്നു ചാമ്പ്യൻ ടീമിെൻറ നെട്ടല്ല്. ചുറ്റും സൂപ്പർ താരങ്ങൾ അണിനിരക്കുേമ്പാഴും അവരുടെ നിഴലിൽനിന്ന് എതിർടീമിലെ പ്രധാന മുന്നേറ്റ താരങ്ങളിലേക്ക് പന്തെത്തുന്ന ചാനലുകൾ മുറിച്ചുമാറ്റുന്നതിൽ അപാരമായ മിടുക്ക് കാണിക്കുന്ന കാെൻറയുടെ സാന്നിധ്യം ഫ്രഞ്ച് കോച്ചിന് നൽകിയ ആത്മവിശ്വാസം ചില്ലറയൊന്നുമല്ല. അസുഖബാധിതനായിട്ടും ഇറങ്ങിയ ഫൈനലിൽ തിളങ്ങാനായില്ലെങ്കിലും കാെൻറയുടെ മൂല്യം ഒട്ടും കുറയുന്നില്ല.
ലൂക്ക മോഡ്രിച് (ക്രൊയേഷ്യ)
ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സുവർണപന്ത് സ്വന്തമാക്കിയ 32കാരന് കൂടുതൽ വിശേഷണങ്ങൾ ആവശ്യമില്ല. കളിയുടെ മർമമറിഞ്ഞ് മധ്യനിരയിൽ കളി മെനയുന്ന മോഡ്രിച്ചായിരുന്നു ക്രൊയേഷ്യയുടെ ഹൃദയം. ലോകകപ്പിലുടനീളം സ്ഥിരതയോടെ പന്തുതട്ടിയ ഇൗ ചെറിയ മനുഷ്യൻ ഫൈനലിൽ തോൽവി രുചിച്ചെങ്കിലും ലോകമെമ്പാടുമുള്ള കളിപ്രേമികളുടെ ഹൃദയത്തിലേക്ക് പന്തടിച്ചുകയറ്റിയാണ് മടങ്ങിയത്.
കെവിൻ ഡിബ്രൂയിൻ (ബെൽജിയം)
ഗ്രൂപ് റൗണ്ടിൽ പ്രതീക്ഷിച്ചത്ര തിളങ്ങിയില്ലെങ്കിലും പ്രീക്വാർട്ടറിൽ ജപ്പാനെതിരെയും ക്വാർട്ടറിൽ ബ്രസീലിനെതിരെയും ബെൽജിയത്തെ കളിപ്പിച്ചത് ഭാവനാസമ്പന്നനായ ഇൗ 27കാരനായിരുന്നു. പ്രത്യാക്രമണങ്ങളിൽ അപാരമായ വേഗതയും കൃത്യതയും പുലർത്തുന്ന ഡിബ്രൂയിെൻറ തലച്ചോറിൽ പിറവിയെടുക്കുന്ന നീക്കങ്ങളാണ് ടീമിനെ മുന്നോട്ടുനയിച്ചത്.
മുന്നേറ്റനിര
െകയ്ലിയൻ എംബാപെ (ഫ്രാൻസ്)
ലോകകപ്പിലെ താരപ്പിറവി. റെക്കോഡ് ട്രാൻസ്ഫറിലൂടെ ഫുട്ബാൾ ലോകത്ത് പേരെടുത്ത് തുടങ്ങിയെങ്കിലും ലോകകപ്പിൽ അർജൻറീനക്കെതിരായ മത്സരത്തിലായിരുന്നു എംബാപെയുടെ യഥാർഥ അവതാരം. ഗതിവേഗം കൊണ്ട് എതിരാളികളെ നിഷ്പ്രഭരാക്കിയ 19കാരൻ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി. എട്ട് ഷോട്ടുകൾ മാത്രമാണ് എംബാപെ ഗോൾ ലക്ഷ്യമിട്ട് തൊടുത്തത്. അതിൽ ഏഴും ഒാൺ ടാർജറ്റ് ആയിരുന്നു. നാലെണ്ണം ഗോളാവുകയും ചെയ്തു.
അേൻറായിൻ ഗ്രീസ്മാൻ (ഫ്രാൻസ്)
എംബാപെ, ഒലിവർ ജിറൗഡ് എന്നിവരെ മുന്നിൽനിർത്തിയുള്ള ഫ്രഞ്ച് കോച്ചിെൻറ പദ്ധതിക്കനുസരിച്ച് പിറകിലേക്ക് ഇറങ്ങിക്കളിച്ച 27കാരനായിരുന്നു ടീമിെൻറ ആക്രമണങ്ങളുടെ ചരട് മുറുകെപ്പിടിച്ചിരുന്നത്. മൂന്ന് പെനാൽറ്റികളടക്കം നാലു ഗോളും രണ്ട് അസിസ്റ്റുമായി ടീമിെൻറ മുന്നേറ്റത്തിൽ നിർണായകമായിരുന്നു ‘ഗ്രിസി’യുടെ പങ്ക്.
എഡൻ ഹസാർഡ് (ബെൽജിയം)
ബെൽജിയത്തിെൻറ സുവർണ തലമുറയിലെ സ്വർണത്തിളക്കമുള്ള താരം. മൂന്ന് ഗോളും രണ്ട് അസിസ്റ്റുമായി മികച്ച രണ്ടാമത്തെ കളിക്കാരനുള്ള സിൽവർ ബാൾ കരസ്ഥമാക്കിയ 27കാരൻ ടീമിെൻറ നീക്കങ്ങളിൽ നിർണായക പങ്കുവഹിച്ചു. പന്ത് ഹോൾഡ് ചെയ്തും എതിർബോക്സിലേക്ക് ഡ്രിബ്ൾ ചെയ്തു കയറിയും ഏത് നിമിഷവും സ്കോർ ചെയ്തേക്കുമെന്ന് തോന്നിക്കുകയും ചെയ്തു.
സബ്സ്റ്റിറ്റ്യൂട്ടുകൾ: ഗോളി: തിബോ കോർേട്ടാ (ബെൽജിയം), പ്രതിരോധം: ഹാരി മഗ്വയർ, കീറൺ ട്രിപ്പിയർ (ഇംഗ്ലണ്ട്), മധ്യനിര: പോൾ പൊഗ്ബ (ഫ്രാൻസ്), ഇവാൻ റാകിടിച് (ക്രൊയേഷ്യ), മുന്നേറ്റനിര: ഹാരി കെയ്ൻ (ഇംഗ്ലണ്ട്), റൊമേലു ലുകാക്കു (ബെൽജിയം).
ഫ്ലോപ് ഇലവൻ
ഗോളി: ഡേവിഡ് ഡിഗിയ (സ്പെയിൻ).
പ്രതിരോധം: ഫാഗ്നർ (ബ്രസീൽ), ജെറോം ബോട്ടങ് (ജർമനി), നികളസ് ഒടമെൻഡി (അർജൻറീന), റാഫേൽ ഗ്വരേരോ (പോർചുഗൽ).
മധ്യനിര: യാവിയർ മഷറാനോ (അർജൻറീന), സാമി ഖദീര (ജർമനി), ഡേവിഡ് സിൽവ (സ്പെയിൻ), തോമസ് മ്യൂളർ (ജർമനി).
മുന്നേറ്റനിര: തിമോ വെർണർ (ജർമനി), റോബർട്ട് ലെവൻഡോവ്സ്കി (പോളണ്ട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.