ന്യൂഡൽഹി: ടെലിവിഷൻ കാഴ്ചക്കാരുടെ എണ്ണത്തിൽ പുതിയ ഇന്ത്യൻ റെക്കോഡ് സൃഷ്ടിച്ച് റഷ്യൻ ലോകകപ്പ് ഫൈനൽ. ക്രിക്കറ്റ് ഉൾപ്പെടെ ഏതൊരു കായിക ഇനത്തേക്കാൾ കൂടുതൽ കാഴ്ചക്കാരാണ് ഇന്ത്യയിൽ ഇത്തവണ ലോക ഫുട്ബാൾ മാമാങ്കത്തിനുണ്ടായതെന്ന് കണക്കുകൾ പറയുന്നു.
ഫ്രാൻസ്-ക്രൊയേഷ്യ ഫൈനൽ ഇന്ത്യയിൽ കണ്ടത് 5.1 കോടിയിലേറെ ആളുകൾ. മത്സരം സംപ്രേഷണം ചെയ്ത സോണി പിക്ച്ചേഴ്സാണ് കണക്കുകൾ പുറത്തുവിട്ടത്. ഒരു മാസം നീണ്ട മത്സരം 25.4 കോടി ആളുകളാണ് ആകെ കണ്ടതത്രെ.
ഫുട്ബാളിന് ഏറെ വേരുള്ള പശ്ചിമ ബംഗാളാണ് കാഴ്ചക്കാരിൽ മുന്നിലുള്ളത്. 2.22 കോടി. രണ്ടാം സ്ഥാനത്താണ് കേരളം. 1.78 കോടി പേർ. ഇംഗ്ലീഷിനു പുറമെ, ഹിന്ദി, മലയാളം, ബംഗാളി, തമിഴ്, തെലുങ്ക് ഭാഷകളിൽ കളിവിവരണമുള്ളത് കഴ്ചക്കാരുടെ എണ്ണം കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.