ബ്രസീൽ x അർജൻറീന സെമി ബുധനാഴ്ച
േപാർേട്ടാ അലെഗ്ര: ഒരുനൂറ്റാണ്ടിലേറെ കാലത ്തിെൻറ വൈരം പേറുന്ന ഫുട്ബാൾ ക്ലാസിക്കിന് അരങ്ങൊരുങ്ങി. കോപ അമേരിക്ക ക്വാർട്ടർ ഫൈ നലിലെ ജയവുമായി ബ്രസീലും അർജൻറീനയും മുന്നേറിയതോടെ സ്വപ്ന പോരാട്ടത്തിന് നാള ും മുഹൂർത്തവും കുറിച്ചു. ബുധനാഴ്ച പുലർച്ച ബെലോ ഹൊറിസോണ്ടയിലെ മിനിറാവോ സ്റ്റേ ഡിയത്തിൽ കാനറികളും ലാ ആൽബിസലസ്തയും മുഖാമുഖം മാറ്റുരക്കുേമ്പാൾ ഫുട്ബാൾ ലോക ം രണ്ട് ചേരികളാവും. 2007ലെ കലാശപ്പോരാട്ടത്തിനുശേഷം ആദ്യമായാണ് ഇരു ടീമുകളും കോപ അ മേരിക്കയുടെ കളത്തിൽ കൊമ്പുകോർക്കുന്നത്. സമകാലിക ഫുട്ബാളിലെ സൂപ്പർ ഹീറോകളായ ലയണൽ മെസ്സിയും സെർജിയോ അഗ്യൂറോയുമാണ് അർജൻറീനയുടെ കരുത്ത്. യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ ജീനിയസുകളായ ഫിലിപ് കുടീന്യോ, റോബർടോ ഫെർമീന്യോ, ഗബ്രിയേൽ ജീസസ്, അലിസൺ എന്നിവരുടെ ബ്രസീൽ നെയ്മറിെൻറ അസാന്നിധ്യത്തിലും മിന്നും ഫോമിലാണ്.
ഇതാണ് അർജൻറീന
വെള്ളിയാഴ്ച പുലർച്ച റിയോ ഡെ ജനീറോയിലെ മറക്കാന സ്റ്റേഡിയത്തിലെ ക്വാർട്ടർ പോരാട്ടത്തിൽ വെനിസ്വേലയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് അർജൻറീന കോപ സെമിയിൽ ഇടം ഉറപ്പിച്ചത്. ലേതാറ മാർട്ടിനസും ജിയോവനി സെലാസോയും അർജൻറീനക്കായി വലകുലുക്കി. നേരേത്ത പരഗ്വേയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ബ്രസീൽ സെമിയിലെത്തിയത്.
മത്സരത്തിെൻറ തുടക്കം മുതൽ ആക്രമിച്ച് കളിച്ച അർജൻറീന വെനിസ്വേലൻ ബോക്സിൽ വട്ടമിട്ട് പറന്നു. തുടർച്ചയായി കോർണറുകൾ സൃഷ്ടിച്ച അവർ എതിരാളികളുടെ പ്രതിരോധ നിരക്ക് പിടിപ്പത് പണിയാണുണ്ടാക്കിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ കണ്ടെത്തിയ മാർട്ടിനെസ് 10ാം മിനിറ്റിൽ അർജൻറീനയെ മുന്നിലെത്തിച്ചു. നായകൻ ലയണൽ മെസ്സിയെടുത്ത കോർണർ കിക്ക് സെർജിയോ അഗ്യൂറോയുടെ അസിസ്റ്റിലൂടെ മാർട്ടിനെസ് പുറംകാലുകൊണ്ട് തട്ടി വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ ഉണർന്ന് കളിച്ച വെനിസ്വേല സമനില ഗോൾ നേടാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും അർജൻറീന ഒടമെൻഡിയും ജർമൻ പെസല്ലയും നയിച്ച പ്രതിരോധത്തിൽ തട്ടിഅകന്നു. ഗോളി ഫ്രാേങ്കാ അർമാനിയും മികച്ച ഫോമിലായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മാർട്ടിനസിെൻറ രണ്ടാം ഗോൾ ശ്രമം പോസ്റ്റിൽ തട്ടിത്തെറിച്ചു.
74ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ ലോ സെൽസോ അർജൻറീനയുടെ രണ്ടാം ഗോൾ സ്വന്തമാക്കിയത്. സെർജിയോ അഗ്യൂറോയുടെ ഷോട്ട് വെനിസ്വേലൻ ഗോൾകീപ്പർ വ്യുൽക്കർ ഫാറിനെസിെൻറ കൈയിൽ തട്ടത്തെറിച്ചപ്പോൾ ഒാടിയെത്തിയ ലോ സെലാസോക്ക് പന്ത് പോസ്റ്റിലേക്ക് തട്ടിയിടേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളൂ. ലയണൽ മെസ്സി പതിവ് ഫോമിലേക്കുയർന്നില്ലെങ്കിലും ടീമെന്ന നിലയിൽ അർജൻറീന മെച്ചപ്പെട്ടതാണ് നിർണായക മത്സരത്തിന് മുമ്പ് പ്രതീക്ഷ നൽകുന്നത്.
2007ൽ വെനിസ്വേലയിൽ നടന്ന കോപയുടെ ഫൈനലിൽ ലയണൽ മെസ്സിയും കാർലോസ് ടെവസും മഷറാനോയുമെല്ലാം കളിച്ച അർജൻറീനയെ ദുംഗ പരിശീലിപ്പിച്ച ബ്രസീൽ 3-0ത്തിനാണ് തകർത്ത്. അന്ന് ഗോളടിച്ചവരിൽ ഒരാളായ ഡാനി ആൽവസാണ് ഇന്ന് ബ്രസീലിെൻറ നായകൻ.
12 വർഷം പഴക്കമുള്ള കണ്ണീരിന് അർജൻറീന കണക്ക് തീർക്കുമോ, അതോ, ബ്രസീൽ ചരിത്രം ആവർത്തിച്ച് കലാശപ്പോരാട്ടത്തിലേക്ക് മുന്നേറുമോ.
കൊളംബിയയെ വീഴ്ത്തി ചിലി സെമിയിൽ
സാവോപോളോ: തുടർച്ചയായ മൂന്നാം കോപ അമേരിക്ക കിരീടം ലക്ഷ്യമിടുന്ന ചിലി സെമി ഉറപ്പിച്ച് പ്രതീക്ഷകൾ ഭദ്രമാക്കി. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ കരുത്തരായ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ചിലി സെമി ബെർത്ത് സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
ചിലിയുടെ അഞ്ച് കിക്കുകളും ലക്ഷ്യത്തിലെത്തിയപ്പോൾ കൊളംബിയക്കായി അവസാന കിക്കെടുത്ത വില്യം ടെസിലോക്ക് പിഴച്ചു. ഉറുഗ്വായ്-പെറു ക്വാർട്ടർ മത്സരവിജയികളെയാണ് ചിലി സെമിയിൽ നേരിടേണ്ടി വരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.