അഞ്ചുവർഷം മുമ്പ് വിശ്വമേളക്ക് വിരുന്നൊരുക്കിയ ബ്രസീൽ മണ്ണിൽ മറ്റൊരു കാൽപന്തു ത്സവത്തിന് പന്തുരുളാൻ ഇനി ഒരുമാസം. ഫുട്ബാളിെൻറ പറുദീസയായ ലാറ്റിനമേരിക്കൻ മ ണ്ണ് ആരാധകർക്ക് വിരുന്നൊരുക്കി കാത്തിരിക്കുന്നു. 46ാമത് എഡിഷൻ കോപ അമേരിക്ക ഫുട് ബാൾ പോരാട്ടത്തിന് ജൂൺ 15ന് ബ്രസീൽ മണ്ണിൽ കിക്കോഫ് കുറിക്കും.
തെക്കനമേരിക്കയ ിലെ 10 പേർക്ക് പുറമെ രണ്ട് ഏഷ്യൻ രാജ്യങ്ങൾകൂടി ഇക്കുറി കോപയിൽ അതിഥികളായുണ്ട്. ഏ ഷ്യൻ ചാമ്പ്യന്മാരും 2022 ലോകകപ്പ് ആതിഥേയരുമായ ഖത്തറും മറ്റൊരു പ്രബല സംഘമായ ജപ്പാന ും. നിലവിലെ ചാമ്പ്യന്മാരായ ചിലിയും നഷ്ടപ്രതാപം വീണ്ടെടുക്കാനൊരുങ്ങുന്ന ബ്രസീലും അർജൻറീനയും ഉറുഗ്വായ്യും കൂടി ചേരുന്നതോടെ ലോകകപ്പിെൻറ വീര്യത്തോടെ ഇക്കുറിയും കോപയിൽ ആവേശം നിറയും.
റിയോ ഡെ ജനീറോ, ബെലോ ഹൊറിസോണ്ടോ, സാവോപോളോ, പോർേട്ടാ അലെഗ്രി, സാൽവഡോർ തുടങ്ങി അഞ്ചു നഗരങ്ങളിലാണ് പോരാട്ടം. 12 ടീമുകൾ മൂന്നു ഗ്രൂപ്പുകളിലായി ആദ്യ റൗണ്ട് പോരാട്ടം. പിന്നീട് ജൂൺ 27 മുതൽ ജൂലൈ ഏഴിെൻറ കലാശപ്പോരാട്ടം വരെ നീളുന്ന നോക്കൗട്ട് അങ്കങ്ങൾ. റിയോ ഡെ ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തലാണ് സ്വപ്നഫൈനൽ.
കോപ അമേരിക്ക ചാമ്പ്യൻഷിപ്പിെൻറ ഭാഗ്യ മുദ്രയായ സിസിറ്റോ. അന്തരിച്ച മുൻ താരം സിസിേന്യായോടുള്ള ആദര സൂചകമായാണ് ഇൗ പേര് നൽകിയത്.
തുടർച്ചയായി (2015, 2016) രണ്ട് കോപ അമേരിക്കയും 2014 ലോകകപ്പും കലാശപ്പോരാട്ടത്തിൽ നഷ്ടമായ അർജൻറീനക്കും ക്യാപ്റ്റൻ ലയണൽ മെസ്സിക്കും നിർണായകമാണ് ഇൗ പോരാട്ടം. മെസ്സിയുടെ കരിയറിെൻറ തിരശ്ശീലയാവുമെന്നു വിശേഷിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിനൊരുങ്ങുേമ്പാൾ അർജൻറീന ടീമും തലമുറമാറ്റത്തിെൻറ പാതയിലാണ്.
നെയ്മറും ഫിലിപ് കുടീന്യോയും ഗബ്രിയേൽ ജീസസും റോബർേട്ടാ ഫെർമീന്യോയും ഉൾപ്പെടെ സൂപ്പർ താരങ്ങൾ അടങ്ങിയ ബ്രസീലാണ് കിരീടത്തിലെ ഹോട് ഫേവറിറ്റ്. സ്വന്തം മണ്ണിൽ കിരീടം ലക്ഷ്യമിടുന്ന ബ്രസീൽ 2007ലാണ് അവസാനമായി കപ്പിൽ മുത്തമിട്ടത്. തുടർച്ചയായി രണ്ടുവട്ടം ചാമ്പ്യന്മാരായ ചിലി ജേതാക്കളുടെ തലയെടുപ്പോടെയാണ് എത്തുന്നത്. ഏറ്റവും കൂടുതൽ തവണ (15) കപ്പടിച്ച ഉറുഗ്വായ്ക്കും പ്രതാപത്തിെൻറ നിഴൽ മാത്രമായ കൊളംബിയക്കുെമല്ലാം ഇത് അതിജീവന പോരാട്ടം.
അർജൻറീന ടീം പ്രഖ്യാപനം ഇന്ന് ബ്വേനസ് എയ്റിസ്: കോപ അമേരിക്ക ചാമ്പ്യൻഷിപ്പിനുള്ള അർജൻറീനയുടെ സാധ്യത ടീമിനെ ഇന്ന് പ്രഖ്യാപിക്കും. 40 അംഗ പ്രാഥമിക സംഘത്തെയാണ് കോച്ച് ലയണൽ സ്കളോണി പ്രഖ്യാപിക്കുന്നത്. മേയ് 30ന് 23 അംഗ അന്തിമ ടീമിനെയും പ്രഖ്യാപിക്കും.
ഹൂളിഗാൻസിനെ തടഞ്ഞ് ബ്രസീൽ റിയോ ഡെ ജനീറോ: കോപ അമേരിക്ക ഗാലറിയിൽനിന്ന് വിദേശ ഹൂളിഗാൻസിനെ വിലക്കി ബ്രസീൽ. ഫുട്ബാൾ മൈതാനങ്ങളിലെ ആക്രമികൾക്ക് രാജ്യത്തേക്ക് തന്നെ പ്രവേശനം നിഷേധിച്ചാണ് നടപടി. ഇതിനായി, തിരിച്ചറിയപ്പെട്ട വിദേശ ഹൂളിഗാൻസിെൻറ വിശദാംശങ്ങൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് നൽകിയതായി സുരക്ഷ മന്ത്രാലയം അറിയിച്ചു. സ്റ്റേഡിയങ്ങളിൽ മുഖം തിരിച്ചറിയൽ സംവിധാനവും ഏർപ്പെടുത്തും. തിരിച്ചറിയുന്നവരെ ഉടൻ നാടുകടത്താനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.