യൗണ്ടെ (കാമറൂൺ): അഞ്ചു തവണ ആഫ്രിക്കൻ ചാമ്പ്യന്മാരായ കാമറൂണിെൻറ മുഖ്യ കോച്ചായി മുൻ ഡച്ച് ഇതിഹാസം ക്ലാരൻസ് സീഡോർഫ് വരുന്നു. ഒരു വർഷമായി പരിശീലകനായിരുന്ന റിഗോബർട്ട് സോങ്ങിെൻറ പിൻഗാമിയായാണ് സീഡോർഫിെൻറ വരവ്.
അടുത്ത മാർച്ചിൽ കാമറൂൺ വേദിയാവുന്ന ആഫ്രിക്കൻ നേഷൻസ് കപ്പിൽ ദേശീയ ടീമിനെ ഒരുക്കുകയെന്നതാവും ആദ്യ വെല്ലുവിളി. 14 വർഷം നെതർലൻഡ്സിനായും ദീർഘകാലം റയൽ മഡ്രിഡിനും എ.സി മിലാനുമായും പന്തുതട്ടിയ സീഡോർഫിനൊപ്പം, സഹപരിശീലകനായി മുൻ ഡച്ച് താരം പാട്രിക് ൈക്ലവർട്ടും കാമറൂണിനെ കളി പഠിപ്പിക്കാനെത്തും.
നാലുവർഷം മുമ്പ് പരിശീലകക്കുപ്പായമണിഞ്ഞ സീഡോർഫിെൻറ ആദ്യ ദേശീയ ടീം ദൗത്യമാണ് കാമറൂണിനൊപ്പം. ആഫ്രിക്കൻ ഫുട്ബാളിലെ പ്രമുഖരായിരുന്ന കാമറൂണിന് റഷ്യ ലോകകപ്പ് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.