ലണ്ടൻ: സ്റ്റോക്ക്സിറ്റിയെ അഞ്ചു ഗോളിന് മുക്കി പ്രീമിയർ ലീഗിൽ ചെൽസിയുടെ കുതിപ്പ്. മൂന്നാം മിനിറ്റിൽ വിങ്ങർ അേൻറാണിയോ റോഡിഗറാണ് ഗോൾ വേട്ടക്ക് തുടക്കമിട്ടത്. വില്യം ഒരുക്കിക്കൊടുത്ത പന്തിലാണ് താരത്തിെൻറ ഗോൾ. മൂന്ന് മിനിറ്റ് വ്യത്യാസത്തിൽ ചെൽസിക്ക് രണ്ടാം ഗോളുമെത്തി.
ഡാനി ഡ്രിങ്ക്വാട്ടറാണ് ഇത്തവണ വലകുലുക്കിയത്. ആദ്യ പകുതിയിലെ ചെൽസിയുടെ അവസാന ഗോൾ പെഡ്രോയും(23ാം മിനിറ്റ്) നേടി. മൂന്ന് മാറ്റങ്ങളുമായി രണ്ടാം പകുതി ചെൽസി ആക്രമണം കനപ്പിച്ചു. 73ാം മിനിറ്റിലെ പെനാൽറ്റി ഗോളാക്കി വില്യം സ്റ്റോക്കിെൻറ വലയിലേക്ക് നാലാം ഗോളും കയറ്റി. ചെൽസിക്ക് ഇതോടെ 45 പോയൻറായി. ഒടുവിൽ ഡേവിഡ് സാപ്പേകാസ്റ്റ(88) ചെൽസിയുടെ പട്ടിക തികച്ചു. മറ്റു മത്സരങ്ങളിൽ ബേൺമൗത്ത് എവർട്ടനെയും (2-1) ലിവർപൂൾ ലെസ്റ്റർ സിറ്റിയെയും( 2-1) തോൽപിച്ചു. ലിവർപൂളിനായി മുഹമ്മദ് സലാഹ് രണ്ടു ഗോളുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.