കൊൽക്കത്ത: രാജ്യമാകെ അലയടിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഫു ട്ബാൾ മൈതാനത്തേക്കും പടരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബാൾ പോരാട്ടമായ കൊൽ ക്കത്ത ഡെർബിയിൽ ഈസ്റ്റ്ബംഗാളും മോഹൻ ബഗാനും ഐ ലീഗിൽ ഏറ്റുമുട്ടിയപ്പോഴായിരുന്നു സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ പ്രതിഷേധ ബാനറുകളുമായി ആരാധകരെത്തിയത്. 66,000ത്തിലേറെ കാണികളെത്തിയ ഗാലറിയിൽ ബംഗാളി ഭാഷയിലായിരുന്നു ബാനറുകൾ ഉയർന്നത്.
‘ചോര കൊടുത്ത് നേടിയതാണ് ഈ മണ്ണ്. കടലാസ് രേഖയിലൂടെയല്ല’ എന്നായിരുന്നു ഒരു ബാനറിലെ വാക്കുകൾ. ബംഗാളി കോമിക്കിലെ സൂപ്പർ ഹീറോകളെ ചിത്രീകരിച്ചും സി.എ.എ-എൻ.ആർ.സി വിരുദ്ധ പ്രതിഷേധം തീർത്തു. കഴിഞ്ഞയാഴ്ച ഇന്ത്യ-ആസ്ട്രേലിയ ഏകദിന മത്സരത്തിനിടെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലും ആരാധക പ്രതിഷേധമുയർന്നിരുന്നു. മത്സരത്തിൽ മോഹൻ ബഗാൻ 2-1ന് ഈസ്റ്റ് ബംഗാളിനെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.