അബൂദബി: കോപ അമേരിക്ക ഫുട്ബാൾ ചാമ്പ്യൻമാരായ ശേഷം ആദ്യ ജയം കുറിച്ച് ബ്രസീൽ. യു.എ.ഇയിൽ നടന്ന മത്സരത്തിൽ മഞ്ഞപ് പട എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ദക്ഷിണ കൊറിയയെ തോൽപിച്ചു. ലൂകാസ് പാക്വറ്റ (9), ഫിലിെപ കുടിന്യോ (36), ഡാനി ലോ (60) എന്നിവർ ബ്രസീലിനായി വലചലിപ്പിച്ചു.
അതേസമയം ഇഞ്ച്വറി ൈടമിൽ നായകൻ ലയണൽ മെസ്സി നേടിയ പെനാൽറ്റി ഗോൾ മികവിൽ ഇസ്രായേലിൽ നടന്ന സൗഹൃദമത്സരത്തിൽ അർജൻറീന ഉറുഗ്വായ്യെ സമനിലയിൽ തളച്ചു. രണ്ട് ഗോളുകൾ വീതമടിച്ചാണ് ലാറ്റിനമേരിക്കൻ ശക്തികൾ തുല്യത പാലിച്ചത്. മത്സരത്തിെൻറ 34ാം മിനിറ്റിൽ സുവാരസിെൻറ പാസിൽനിന്ന് എഡിൻസൺ കവാനി ഉറുഗ്വായ്ക്കായി അക്കൗണ്ട് തുറന്നു.
63ാം മിനിറ്റിൽ മെസ്സിയുെട അസിസ്റ്റിൽനിന്ന് സെർജിയോ അഗ്യൂറോ അർജൻറീനക്കായി ഗോൾ മടക്കി. 69ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ സുവാരസ് വീണ്ടും ഉറുഗ്വായ്യെ മുന്നിലെത്തിച്ചെങ്കിലും ഇഞ്ച്വറി ടൈമിൽ ഉറുഗ്വായ് ഡിഫൻഡർ ബോക്സിൽ വെച്ച് പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മെസ്സി ടീമിന് സമനില സമ്മാനിച്ചു. മൂന്നുമാസത്തെ വിലക്ക് കഴിഞ്ഞ് ദേശീയ ടീമിൽ തിരിച്ചെത്തിയ മെസ്സി കഴിഞ്ഞ ദിവസം ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിൽ വിജയ ഗോൾ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.