ഗുവാഹതി: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ പ്രതീക്ഷകളെല്ലാം അസ്തമിച്ചവരുടെ പോരാട്ടം ഗോൾരഹിതമായി പിരിഞ്ഞു. ഗുവാഹതിയിൽ നടന്ന മത്സരത്തിൽ പരിക്കുകാരണം മുൻനിരയുടെ മൂർച്ചപോയ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില.
ജിയാനി സ്വയ്വർലൂൺ, വ്ലാറ്റ്കോ ഡ്രൊബറോവ് പ്രതിരോധക്കൂട്ടവും മധ്യനിരയിൽ സെ ർജിയോ സിഡോഞ്ചയും എത്തിയിട്ടും നായകൻ ബർത്ലോമിയോ ഒഗ്ബച്ചെക്ക് തെൻറ മുൻ ടീംകൂടിയായ വടക്കൻപടയുടെ ഗോൾവല കുലുക്കാനായില്ല. സസ്പെൻഷൻ കാരണം പ്രധാന കൂട്ടാളി റാഫേൽ മെസ്സിബൗളി പുറത്തായത് ഒഗ്ബച്ചെയുടെ ഗോളടിക്ക് തിരിച്ചടിയായി. െപ്ലയിങ് ഇലവനിലെത്തിയ സഹൽ അബ്ദുൽ സമദാവട്ടെ മെസ്സിക്ക് പകരക്കാരനായുമില്ല.
കേരളത്തിെൻറ ഗോൾമുഖത്ത് തിരിച്ചെത്തിയ ബിലാൻ ഖാൻ മിന്നുന്ന ഫോമിൽ നിറഞ്ഞാടിയതോടെ നോർത്ത് ഈസ്റ്റിെൻറ ഗോൾശ്രമങ്ങളും ലക്ഷ്യംകണ്ടില്ല. ചെന്നൈയിനെതിരെ തൊട്ടതെല്ലാം പിഴച്ച ഒന്നാം നമ്പർ ഗോളി ടി.പി. രഹനേഷിന് പകരമാണ് സീസൺ തുടക്കത്തിൽ ഗോളിയായിരുന്ന ബിലാൽ എത്തിയത്.
തുടർച്ചയായ മൂന്ന് തോൽവിക്കുശേഷം സമനിലയുമായി ബ്ലാസ്റ്റേഴ്സ് (15) എട്ടും, നാല് തോൽവിക്ക് ശേഷം സമനില പാലിച്ച നോർത്ത് ഈസ്റ്റ് (12) ഒമ്പതും സ്ഥാനത്താണ്.
കാര്യമായ മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്സ് കോച്ച് ഷറ്റോറി ടീമിനെ ഇറക്കിയത്. മുസ്തഫ നിങ്ങും ഡ്രൊബറോവും സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തി. സഹൽ അബ്ദുൽ സമദും െപ്ലയിങ് ഇലവനിലുണ്ടായിരുന്നു. പ്രതിരോധനിര ഗംഭീരമായി ചെറുത്തുനിന്നെങ്കിലും മധ്യനിരയിൽ നിങ്, സിഡോഞ്ച കൂട്ടും സഹലും തമ്മിലെ കോമ്പിനേഷൻ പൊട്ടിയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
അതേസമയം, ഒഗ്ബച്ചെയുടെയും മുസ്തഫയുടെയും മിന്നുന്ന ചില ഷോട്ടുകൾ നോർത്ത് ഈസ്റ്റ് ഗോളി സുഭാഷിശ് റോയ് ചൗധരി തട്ടിയകറ്റി. പന്തടക്കത്തിലും അടിച്ച ഷോട്ടിലും കേരളമാണ് മുന്നിലെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.