കൈറോ: ആഫ്രിക്കൻ വൻകരയിലെ ഫുട്ബാൾ രാജാക്കന്മാരെ ഇന്നറിയാം. ഇംഗ്ലീഷ് പ്രീമിയർ ലീ ഗിലെ സൂപ്പർ താരങ്ങളായ റിയാദ് മെഹ്റസ് അണിനിരക്കുന്ന അൽജീരിയയും സാദിയോ മാനെയ ുടെ സെനഗാളുമാണ് അങ്കത്തട്ടിലുള്ളത്. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ മെഹ്റസും ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളിെൻറ മാനെയും നേർക്കുനേർ വരുന്നത് യൂറോപ്യൻ കളിക്കമ്പക്കാർക്കും ആവേശമേകുന്നു.
ഗ്രൂപ് ഘട്ടത്തിൽ അൽജീരിയ െസനഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചിരുന്നു. ലോക റാങ്കിങ്ങിൽ വൻകരയിൽ ഏറ്റവും മുമ്പന്മാരായ സെനഗാൾ പക്ഷേ നേഷൻസ് കപ്പിൽ ഇതുവരെ വിജയികളായിട്ടില്ല. 2002ൽ ഫൈനലിലെത്തിയെങ്കിലും കാമറൂണിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുകയായിരുന്നു. 1990ൽ സ്വന്തം മണ്ണിൽ നടന്ന ടൂർണമെൻറിലായിരുന്നു അൽജീരിയ അവസാനമായി കപ്പിൽ മുത്തമിട്ടത്. തുനീഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് നൈജീരിയ മൂന്നാം സ്ഥാനം നേടി. മൂന്നാം മിനിറ്റിൽ ഒഡിയോൻ ഇഗാലോയാണ് വിജയഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.