കൈറോ: യൂറോപ്യൻ ഫുട്ബാളിലെ സൂപ്പർതാരങ്ങൾ പടനയിച്ച ആഫ്രിക്കൻ പോരാട്ടത്തിനൊ ടുവിൽ അൽജീരിയയുടെ വിജയഭേരി. ഇൗജിപ്ഷ്യൻ തലസ്ഥാനമായ ൈകറോയിലെ ഇൻറർനാഷന ൽ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ലിവർപൂളിെൻറ മുന്നേറ്റതാരം സാദിയോ മാനെ നയിച്ച സെനഗാളിനെ അട്ടിമറിച്ച്, മാഞ്ചസ്റ്റർ സിറ്റിയുടെ റിയാദ് മെഹ്റസ് നയി ച്ച അൽജീരിയ വൻകരയുടെ ചാമ്പ്യന്മാരായി.
കിക്കോഫ് വിസിൽ മുഴങ്ങി രണ്ടാം മിനിറ്റിൽ പിറന്ന ഡിഫ്ലക്ടഡ് ഗോളിൽ ബഗ്ദാദ് ബൗനജ നേടിയ ഗോളാണ് അൽജീരിയക്ക് രണ്ടാം ആഫ്രിക്കൻ കിരീടം സമ്മാനിച്ചത്. തുടക്കത്തിൽ പിറന്ന ഗോളിെൻറ മുൻതൂക്കത്തിൽ അൽജീരിയ കടിച്ചുതൂങ്ങിയപ്പോൾ, സെനഗാളിെൻറ തിരിച്ചടി ശ്രമങ്ങളൊന്നും ഫലംകണ്ടില്ല. കലാശപ്പോരാട്ടത്തിെൻറ ഏറിയ സമയവും അൽജീരിയയുടെ പ്രതിരോധവും എതിരാളികളുടെ ആക്രമണവും തമ്മിലായതോടെ വിരസമായി. പരുക്കനടവും കൈയാങ്കളിയും നിറഞ്ഞ 90 മിനിറ്റിനൊടുവിൽ ആഫ്രിക്കൻ ചക്രവാളത്തിൽ മരുഭൂമിയിലെ കുറുക്കന്മാർ എന്ന വിളിപ്പേരുകാരായ അൽജീരിയയുടെ ആഹ്ലാദം മുഴങ്ങി.
1990ൽ സ്വന്തം മണ്ണിൽ കിരീടമുയർത്തിയശേഷം രണ്ടാം തവണയാണ് അൽജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പുയർത്തുന്നത്. കഴിഞ്ഞ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടമണിഞ്ഞ ലിവർപൂളിെൻറ സാദിയോ മാനെയും പ്രീമിയർ ലീഗ്, എഫ്.എ കപ്പ് ഉൾപ്പെടെ നാലു കിരീടം ചൂടിയ മാഞ്ചസ്റ്റർ സിറ്റിയുടെ ഭാഗമായ മെഹ്റസും തമ്മിലെ പോരാട്ടമെന്ന നിലയിലാണ് ഫൈനൽ ശ്രദ്ധേയമായത്. ഇരു ടീമിെൻറയും കരുത്ത് യൂറോപ്പിലെ വിവിധ ക്ലബുകളുടെ ആഫ്രിക്കൻ ഇന്ധനങ്ങൾ. എന്നാൽ, രണ്ടാം മിനിറ്റിലെ ഗോൾ ഗാലറിയെ ഞെട്ടിച്ചു.
വിങ്ങിൽനിന്ന് ഇസ്മായിൽ ബനേസർ നൽകിയ പന്തുമായി മധ്യഭാഗത്തേക്കു മുന്നേറിയ ബഗ്ദാദിെൻറ ഷോട്ട് സലിഫ് സാനെയുടെ കാലിൽ തട്ടി കുത്തിയുയർന്ന് നേരെ പതിച്ചത് വലയിലേക്ക്. ഗോളിക്കും നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. പ്രതിരോധനിരയിലെ ഉരുക്കുമനുഷ്യൻ നാപോളിയുടെ കാലിദു കൗലിബലി സസ്പെൻഷൻ കാരണം പുറത്തിരുന്നതാണ് സെനഗാളിന് തിരിച്ചടിയായത്. പകരമിറങ്ങിയ സലിഫ് സാനെയാവെട്ട ഗോളിന് വഴിയൊരുക്കുകയും ചെയ്തു. പിന്നീടുള്ള മിനിറ്റുകളിൽ സെനഗാൾ മുന്നേറ്റവും അൽജീരിയയുടെ കോട്ടകെട്ടിയ പ്രതിരോധവുമായി മാറി.
അതേസമയം, സെനഗാൾ കോച്ച് അലിയു സിസെക്ക് തോൽവി ഇരട്ട ദുഃഖമായി മാറി. 2002ൽ സിസെ ക്യാപ്റ്റനായിരിക്കെ ഫൈനലിലെത്തിയ സെനഗാൾ കാമറൂണിനോട് തോറ്റിരുന്നു. അതിനുശേഷം വീണ്ടും ഫൈനലിലെത്തുേമ്പാൾ കോച്ചിെൻറ കുപ്പായത്തിൽ സിസെയുണ്ട്. പക്ഷേ, ഇക്കുറിയും തോൽക്കാൻതന്നെ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.