ജപ്പാൻ പൊരുതിത്തോറ്റു; ബ്രസീൽ-ബെൽജിയം ക്വാർട്ടർ

റോസ്തോവ് ഒാൺ ഡോൺ: ലോകകപ്പ് പ്രീക്വാർട്ടറിൽ  ജപ്പാനെ വീഴ്ത്തി ബെൽജിയം ക്വാർട്ടറിൽ പ്രവേശിച്ചു (2-3). രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ജപ്പാൻറെ തോൽവി. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 48ാം മിനിറ്റിൽ ജെൻകി ഹരാഗൂചി ബെൽജിയം വല കുലുക്കി. തൊട്ടുടനെ തകാഷി ഇനുയി ജപ്പാൻറെ ലീഡുയർത്തി. കരുത്തരായ ബെൽജിയത്തെ ഏഷ്യൻ രാജ്യം രണ്ട് ഗോളോടെ ശരിക്കും ഞെട്ടിച്ചു. ഇതോടെ ബെൽജിയം ഉണർന്നു കളിച്ചു. 

69ാം മിനിറ്റിൽ യാൻ വെർേട്ടാൻഗൻ ഹെഡറിലൂടെ വല കുലുക്കി. 74ാം മിനിറ്റിൽ മൗറെയ്ൻ ഫെല്ലീനിയാണ് ഹെഡറിലൂടെ സ്കോർ തുല്യനിലയിലാക്കി. 90 മിനുട്ടും കഴിഞ്ഞ് കളിയുടെ അധികസമയവും അവസാനിക്കാനിരിക്കെ നാസർ ചഡ്ലി  ബെൽജിയത്തിൻറെ രക്ഷകനായി ജപ്പാൻ വല കുലുക്കി. മത്സരത്തിൽ സൂപ്പർ താരം റൊമേലു ലുക്കാക്കുവിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ബെൽജിയത്തിന് ക്വാർട്ടറിൽ ബ്രസീലാണ് എതിരാളി.

 

Tags:    
News Summary - 2018 fifa world cup-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.