ചെന്നൈ: സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കളത്തില്‍ ഇറങ്ങുംമുമ്പേ കേരളം വിലപ്പെട്ട മൂന്ന് പോയന്‍റ് സ്വന്തമാക്കി. ദക്ഷിണ മേഖലാ പ്രാഥമിക യോഗ്യതാ റൗണ്ടില്‍നിന്ന് ആദ്യ എതിരാളിയായ അന്തമാന്‍-നികോബാര്‍ ടീം പിന്‍വാങ്ങിയതോടെയാണ് കേരളം അക്കൗണ്ട് തുറന്നത്. ആദ്യ ദിനത്തില്‍ നവാഗതരായ തെലങ്കാനക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയംകുറിച്ച് ആതിഥേയരായ തമിഴ്നാട് തുടക്കം ഗംഭീരമാക്കി. 15ാം മിനിറ്റിലും 88ാം മിനിറ്റിലും റീഗന്‍ തെലങ്കാനയുടെ വലയിലേക്ക് പന്ത് പായിച്ചപ്പോള്‍ 38ാം മിനിറ്റില്‍ കാര്‍ത്തികും തമിഴ്നാടിനുവേണ്ടി ലക്ഷ്യംകണ്ടു. ഇനി ഗ്രൂപ് എയില്‍ കേരളവും തമിഴ്നാടും തെലങ്കാനയും മാത്രമാണ് അവശേഷിക്കുന്നത്. കേരളം വ്യാഴാഴ്ച തെലങ്കാനയെയും 13ന് തമിഴ്നാടിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.